aa

പ്രിയ താരം മമ്മൂട്ടി എഴുതുന്നു
ഗാനഗന്ധർവ്വന്റെ ആരാധകനാണ് ഞാൻ. ഇനിയൊരു ജന്മമുണ്ടെങ്കിൽ യേശുദാസിനെപ്പോലൊരു ഗായകനാകണം എന്നാണ് എന്റെ മോഹം.ഞാൻ നായകനായി ആദ്യമഭിനയിച്ച 'മേള"യിൽ എനിക്കുവേണ്ടി യേശുദാസ് പാടുന്നുവെന്ന് കേട്ടപ്പോൾ എനിക്ക് അത്‌ഭുതമായിരുന്നു. .''മനസ്സൊരു മാന്ത്രികക്കുതിരയായ് പാടുന്നു... മനുഷ്യൻ കാണാത്ത പാതകളിൽ...""
യേശുദാസിനെ ഞാൻ ആദ്യമായി അടുത്തുകാണുന്നതും പരിചയപ്പെടുന്നതും സ്ഫോടനത്തിന്റെ പൂജാവേളയിലാണ്. പൂജയ്ക്ക് വന്ന യേശുദാസ് കറുത്ത മുണ്ടും വെള്ള ജൂബയും രുദ്രാക്ഷവും ഭസ്‌മക്കുറിയുമൊക്കെ അണിഞ്ഞിരുന്നു. ശബരിമലയിലേക്ക് പോകാനുള്ള തിരക്കിനിടയിലും ''എന്താ മോനേ... ""യെന്ന് വിളിച്ച് അദ്ദേഹം എന്നോട് സംസാരിച്ചു. പിന്നീട് ഞങ്ങൾ തമ്മിൽ നല്ല അടുപ്പമായി. കുടുംബ സുഹൃത്തുക്കളായി. യേശുദാസിന്റെ മകൻ വിജയ് യേശുദാസ് എന്റെ ആരാധകനാണെന്നും യേശുദാസിന്റെ ശബ്ദം ഏറ്റവും നന്നായി ചേരുന്നത് എനിക്കാണെന്നുമൊക്കെ പറഞ്ഞ് കേൾക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്തത്ര സന്തോഷം തോന്നാറുണ്ട്.
( കേരളകൗമുദി ആർക്കൈവ്സിൽ നിന്ന്)