തിരുവനന്തപുരം :രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ആഗോള കത്തോലിക്കാസഭയുടെ അധിപൻ മാർപാപ്പയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടന്നത്. ഫ്രാൻസിസ് മാർപ്പാപ്പയുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച ബി.ജെ.പിക്ക് രാഷ്ട്രീയമായും ഗുണം ചെയ്യുമെന്ന് പ്രതീക്ഷയിലാണ് നേതൃത്വം..
കത്തോലിക്ക സഭകളുടെ താത്പര്യപ്രകാരമായിരുന്നു. മാര്‍പ്പാപ്പയുടെ സന്ദര്‍ശനം സഭകളോട് അടുക്കാനുള്ള നിര്‍ണായക ചുവട് വയ്പ്പായി മാറ്റാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മാര്‍പാപ്പയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച നടക്കുന്ന അതേ സമയത്ത് തന്നെ കര്‍ദ്ദിനാള്‍ മാര്‍ ക്ലിമിസ് കാതോലിക്കാ ബാവയെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്ൻ സന്ദർശിച്ചിരുന്നു. ന്യൂന പക്ഷങ്ങള്‍ക്കെതിരയുള്ള അക്രമം മുതല്‍ സ്റ്റാന്‍ സ്വാമിയുടെ മരണം വരെയുള്ള നിരവധി വിഷയങ്ങളില്‍ പ്രതിരോധത്തിലായ ബി.ജെ.പിക്ക് സഭയുമായി അടുക്കാൻ മാർപ്പാപ്പയുമായുള്ള മോദിയുടെ കൂടിക്കാഴ്ച വഴിയൊരുക്കുമെന്ന വിലയിരുത്തലിലാണ് പാർട്ടി.
മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന ആവശ്യം നടപ്പാക്കിയതില്‍ സഭാ നേതൃത്വത്തിനും സന്തോഷമുണ്ട്.ക്രൈസ്തവ സഭകളോട് അടുക്കാന്‍ ദേശീയ തലത്തില്‍ ബി.ജെ.പി സ്വീകരിക്കുന്ന നീക്കങ്ങളില്‍ സുപ്രധാനമാവുകയാണ് മാര്‍പ്പാപ്പയുടെ സന്ദര്‍ശനം . കേരളത്തിലും ഗോവയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇത് ബി.ജെ.പിക്ക് രാഷ്ട്രീയനേട്ടമുണ്ടാക്കാം. രാജ്യാന്തര തലത്തിലും മാര്‍പ്പാപ്പയുടെ ഇന്ത്യാസന്ദര്‍ശനം ഗുണം ചെയ്യുമെന്നും ബി.ജെ.പി വിലയിരുത്തുന്നു.