taliban

കാബൂൾ: വിവാഹ വേദിയിലെ സംഗീതം അവസാനിപ്പിക്കാൻ പതിമൂന്ന് പേരെ കൊലപ്പെടുത്തി താലിബാൻ. അഫ്ഗാനിസ്ഥാന്റെ മുൻ വൈസ് പ്രസിഡൻറ്‌ അമറുള്ള സലേയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് അഫ്ഗാനിസ്ഥാൻ പ്രവിശ്യയായ നാൻഗ്രഹറിലാണ് സംഭവം.

താലിബാന്റെ ഭരണത്തിനെതിരായ അപലപിക്കൽ ആവശ്യത്തിന് ആയെന്നും, രാജ്യത്തിന്റെ ഒന്നിച്ചുള്ള പ്രതിരോധമാണ് വേണ്ടതെന്നും അമറുള്ള ട്വീറ്റ് ചെയ്തു. പാകിസ്ഥാനെതിരെയും അദ്ദേഹം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.

'അഫ്ഗാനിസ്ഥാനിലെ സംസ്‌കാരവും, ജനങ്ങളെയും നശിപ്പിക്കാനാണ് കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി പാകിസ്ഥാൻ താലിബാനെ പഠിപ്പിച്ചത്.നമ്മുടെ മണ്ണ് നിയന്ത്രണത്തിലാക്കുന്നതിന് വേണ്ടിയായിരുന്നു ശ്രമം. ഇപ്പോഴാണ് അതെല്ലാം പ്രാവർത്തികമാകുന്നത്. താലിബാന്റെ ഭരണം അധികകാലമുണ്ടാകില്ല. എന്നാൽ അതുവരെ അഫ്ഗാനിസ്ഥാനിലുള്ളവർ വലിയ വില കൊടുക്കേണ്ടി വരും.'- അമറുള്ള സലേ ട്വീറ്റ് ചെയ്തു.

Taliban militiamen have massacred 13 persons to silence music in a wedding party in Nengarhar. We can't express our rage only by condemnation. For 25 years Pak trained them to kill Afg culture & replace it with ISI tailored fanaticism to control our soil. It is now in works. 1/2

— Amrullah Saleh (@AmrullahSaleh2) October 30, 2021