പത്തനംതിട്ട : ഉത്തർപ്രദേശിലെ ലഖിംപൂരിൽ ഭരണകൂട ഭീകരതയുടെ ഇരകളായി കൊല്ലപ്പെട്ട എട്ട് കർഷകരുടെ ബന്ധുക്കളെ സന്ദർശിച്ച് ആശ്വസിപ്പിക്കുവാൻ എത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അറസ്റ്റു ചെയ്ത യു.പി. പൊലീസിന്റ നടപടി അപലപനീയവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ പാർലമെന്റിൽ പാസാക്കിയ കർഷക ദ്രോഹ ബില്ലിനെതിരെ രാജ്യത്തെ കർഷകർ നടത്തുന്ന സമരത്തെ ചോരയിൽ മുക്കി കൊല്ലുവാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢാലോചനയുടെ അവസാനത്തെ ഉദാഹരണമാണ് ലഖിംപൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മകൻ തന്നെ നേരിട്ട് നടത്തിയ കൊലപാതകം. കർഷക സമരത്തെ അടിച്ചമർത്തുവാൻ കോൺഗ്രസ് അനുവദിക്കില്ലന്നെതിന്റെ ഉദാഹരണമാണ് പ്രിയങ്കാ ഗാന്ധിയുടെ ധീരമായ നടപടിയെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് ജില്ലാ, ബ്ലോക്ക്, മണ്ഡലം കേന്ദ്രങ്ങളിൽ കോൺഗ്രസ് കമ്മിറ്റികൾ പോഷക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ പ്രതഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു.