p

കൊടുമൺ: കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലധികമായി തരിശായിക്കിടന്ന കൊടുമണ്ണിലെ ഇരുപ്പുനിലങ്ങളിൽ വീണ്ടും തുടങ്ങിയ നെൽകൃഷി വെള്ളത്തിലായി. കൊടുമൺ ഫാർമേഴ്‌സ് സൊസെറ്റി എന്ന പേരിൽ കർഷകരുടെ കൂട്ടായ്മ രൂപീകരിച്ച് കൊടുമൺ ക്യഷിഭവന്റെ നേത്യത്വത്തിൽ കഴിഞ്ഞ മൂന്നുവർഷമായി ഇവിടെ ക്യഷിചെയ്തു വരികയായിരുന്നു. അത്യുൽപാദനശേഷിയുളള പുതിയ ഇനം നെല്ലുകളാണ് ക്യഷി ചെയ്തത്. ഇതിന്റെ അരിയാണ് കൊടുമൺ റൈസ് എന്ന പേരിൽ പ്രസിദ്ധമായത്. 25ൽപ്പരം കർഷകർ 35 ഏക്കർ നിലങ്ങളിലാണ് ക്യഷിയിറക്കിയത് കൊടുമണ്ണിലെ ചിങ്ങക്കൊയ്ത്തും മകരക്കൊയ്ത്തും ഉത്സവമായി മാറിയിരുന്നു. കുമരകത്തെ ഓയിൽപ്പാം ഇന്ത്യയുടെ മില്ലിൽ എത്തിച്ചാണ് അരിയാക്കിയിരുന്നത്. പീന്നീട് അന്നത്തെ ക്യഷി മന്ത്രി സുനിൽകുമാർ ഇവിടെ റൈസ് മില്ലും അനുവദിച്ചു. സി.പി.എം കൊടുമൺ ഏരിയാ കമ്മിറ്റി സെക്രട്ടറി എ.എൻ സലീമാണ് കർഷകരെ സംഘടിപ്പിച്ച് കാർഷിക വികസന സമിതി ഉണ്ടാക്കിയത്. ഒരാഴ്ചയോളം നീണ്ടു നിന്ന മഴയിലും വെള്ളപ്പൊക്കത്തിലും നെൽക്യഷിയാകെ നശിച്ചു. ചേരുവാ, മൂണ്ടുകൊണം, മഞ്ഞിപ്പുഴ, മംഗലത്തുവയൽ, നരിക്കുഴി തുടങ്ങിയ പാടങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഏത്തവാഴ, മരച്ചീനി, വെററിലക്കൊടി വിവിധയിനം പച്ചക്കറികൾ തുടങ്ങിയവുയും ഇവിടെ നശിച്ചിട്ടുണ്ട്.