sand-on-the-road
അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ ചിറത്തിട്ട ജംഗ്ഷന് സമീപം റോഡിൽ ഒലിച്ചിറങ്ങിയ മണൽ കൂടികിടക്കുന്നു

കോന്നി: അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറ ചെറത്തിട്ട ജംഗ്ഷനിൽ മഴവെള്ളപാച്ചിലിൽ ഒലിച്ചിറങ്ങിയ മണൽ റോഡിൽ കൂടികിടക്കുന്നത് അപകടഭീഷണിയുയർത്തുന്നു. ഹാരിസൺ മലയാളം പ്ലാന്റേഷനിലെ തോട്ടത്തിലെ മലനിരകളിൽ നിന്നും ഒഴുകി വരുന്ന മഴവെള്ളം ഒലിച്ചിറങ്ങിയാണ് റോഡിൽ മണൽ കൂനകൾ രൂപപ്പെട്ടിട്ടുള്ളത്. ഇവിടെ റോഡരികിൽ കാനകൾ മണ്ണുവീണു മൂടിയതിനാൽ മഴവെള്ളം റോഡിലൂടെയാണ് ഒലിച്ചിറങ്ങുന്നത്. ഒരു വർഷം മുമ്പ് 18 കോടി രൂപ മുതൽ മുടക്കി ബി.എം ആൻഡ് ബി.സി നിലവാരത്തിൽ വികസിപ്പിച്ച റോഡാണിത്. റോഡിലെ വളവിലാണ് മണൽ നിറഞ്ഞു കിടക്കുന്നത്. കോന്നി, അട്ടച്ചാക്കൽ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹങ്ങളും, മലയാലപ്പുഴ, വടശേരിക്കര ഭാഗങ്ങളിൽ നിന്നും വരുന്ന വാഹങ്ങളും ഇവിടെ അപകടത്തിൽ പെടുന്നത് പതിവാണ്. വാഹങ്ങൾ വളവിലെത്തുമ്പോൾ മാത്രമാണ് മണൽ കൂടി കിടക്കുന്നത് കാണുന്നത്. ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ടു മറിയുന്നത് പതിവാണ്. അധികൃതർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.