പത്തനംതിട്ട: നിർഭയമായി അഭിപ്രായം പറയുകയും തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്ന ഭാവികാലത്തിന്റെ നേതാവാണ് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധുവെന്ന് മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി ജെ കുര്യൻ അഭിപ്രായപ്പെട്ടു.
കെ.പി.സി.സി ജനറൽ സെക്രട്ടറിയായി നിയമിതനായ അഡ്വ. പഴകുളം മധുവിനും എക്‌സിക്യൂട്ടീവ് അംഗം ജോർജ് മാമ്മൻ കൊണ്ടൂരിനും ഡി.സി.സി നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ സമർത്ഥമായി നിറവേറ്റാനുള്ള കഴിവ് ഉള്ളതുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ചുമതല കല്പറ്റ മണ്ഡലത്തിൽ മധുവിനെ എ.ഐ.സി.സി ഏൽപ്പിച്ചത്.
ജില്ലയിൽ നിന്നുള്ള ഏക ജനറൽ സെക്രട്ടറി ആവുക എന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി ഓഫീസിലെത്തിയ പഴകുളം മധുവിനെ പ്രവർത്തകർ ആവേശത്തോടെ സ്വീകരിച്ചു. എക്‌സിക്യൂട്ടീവ് അംഗമായ ജോർജ് മാമൻ കൊണ്ടൂരിനും സ്വീകരണം നൽകി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷനായിരുന്നു. ആന്റോ ആന്റണി എം.പി, കെ.ശിവദാസൻ നായർ, ബാബു ജോർജ്, ഡി.സി.സി ഭാരവാഹികളായ അഡ്വ. എ.സുരേഷ് കുമാർ, കെ.ജാസീൻ കുട്ടി, എസ്.ബിനു, അഹമ്മദ് ഷാ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, റോബിൻ പീറ്റർ, സതീഷ് ചാത്തങ്കരി, സതീഷ് പണിക്കർ, സജി കൊട്ടയ്ക്കാട്ട്, അഡ്വ. റോഷൻ നായർ, സിന്ധു അനിൽ, ഹരികുമാർ പൂതങ്കര, കുഞ്ഞൂഞ്ഞമ്മ ജോസഫ്, ചിരണിക്കൽ ശ്രീകുമാർ, ആബിദ് ഷഹീം, അബ്ദുൽ കലാം ആസാദ്, ഷിനി മെഴുവേലി, സുധാ നായർ, ജി. മനോജ് എന്നിവർ പ്രസംഗിച്ചു.