kodiyet
പരുമല മാര്‍ ഗ്രിഗോറിയോസിന്റെ 119-ാം ഓര്‍മ്മപ്പെരുനാളിന് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ കൊടിയേറ്റുന്നു

തിരുവല്ല: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഖ്യാപിത പരിശുദ്ധൻ പരുമല മാർ ഗ്രിഗോറിയോസിന്റെ 119-ാം ഓർമ്മപ്പെരുനാളിന് പരുമലയിൽ കൊടിയേറി. സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കൊടിയേറ്റ് നിർവഹിച്ചു. ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ.മാത്യൂസ് മാർ തിമോത്തിയോസസ്, അലക്സിയോസ് മാർ യൗസേബിയോസ്, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ.യൂഹാനോൻ മാർ ദിയസ്‌കോറോസ്, റവ.കെ.ജി.ജോൺസൺ കോർ എപ്പിസ്‌കോപ്പ, മാത്യു ടി.തോമസ് എം.എൽ.എ, വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ.എം.സി.കുര്യാക്കോസ്, അസി.മാനേജർമാരായ ഡോ.എം.എസ്.യൂഹാനോൻ റമ്പാൻ, ഫാ.വൈ.മത്തായിക്കുട്ടി,ഫാ.എം.സി.പൗലോസ്, സൈമൺ കെ.വർഗീസ്, നിഷ അശോകൻ, വിമല ബെന്നി,എ.എം.കുരുവിള അരികുപുറം, പി.എ.ജേക്കബ്, ജി.ഉമ്മൻ,പരുമല സെമിനാരി കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

പെരുന്നാളിനോടനുബന്ധിച്ചുള്ള തീർത്ഥാടന വാരം മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.

വിശുദ്ധിയിലേക്ക് വളരുവാനുള്ള മാതൃകയാണ് പരുമല തിരുമേനി പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരുമല പെരുന്നാളിനോടനുബന്ധിച്ചുള്ള തീർത്ഥാടന വാരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൗതികതയും ലോകസുഖവും ലക്ഷ്യമിടുമ്പോൾ ആത്മീയ ദിശാബോധം നഷ്ടപ്പെടും. പരുമല തീർത്ഥാടനം വഴി ജീവിതത്തെ ആത്മീയമായി രൂപാന്തരപ്പെടുത്തുവാൻ കഴിയണമെന്നും ബാവ പറഞ്ഞു. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപതാ സഹായ ബിഷപ്പ് മാർ തോമസ് ജോസഫ് തറയിൽ മുഖ്യസന്ദേശം നൽകി.