sujith
അറസ്റ്റിലായ സുജിത്ത്

അടൂർ: ബൈക്കിലെത്തി വീട്ടമ്മയുടെ മാലപൊട്ടിച്ചു കടന്ന പ്രതിയെ ആറാംനാൾ പൊലീസ് അറസ്റ്റുചെയ്തു. എറണാകുളം കണയന്നൂർ വടക്കേകോട്ടയിൽ കൊച്ചേരിൽ വീട്ടിൽ സുജിത്ത് (37) ആണ് പിടിയിലായത്. 21 ന് രാവിലെ എട്ടരയോടെ പറക്കോട് പന്നിവിഴ - റോഡിൽ റ്റി.ബി ജംഗ്ഷനിൽ നിന്ന വീട്ടമ്മയുടെ കഴുത്തിൽകിടന്ന 62,000 രൂപ വില വരുന്ന സ്വർണമാലയാണ് ഇയാൾ കവർന്നത്. ആലപ്പുഴ,കൊല്ലം,പത്തനംതിട്ട ജില്ലകളിലെ നിരവധി സി. സി. ടി. വി ദൃശ്യങ്ങൾ പരിശോധിച്ചും സമാനമായ കുറ്റകൃത്യങ്ങൾ നടത്തി ജയിൽ മോചിതരായവരെക്കുറിച്ച് നടത്തിയ അന്വേഷണത്തിനുമൊടുവിലാണ് പ്രതിയെ സംബന്ധിച്ച സൂചന ലഭിച്ചത്. കളമശേരി, കുന്നത്തുനാട്, കുറുപ്പംപടി, കിളിമാനൂർ,പത്തനംതിട്ട,ചങ്ങനാശേരി തുടങ്ങിയ പാെലീസ് സ്റ്റേഷനുകളിലായി വാഹന മോഷണം, സ്ത്രീ പീഡനം തുടങ്ങി പത്തോളം കേസുകളിൽ പ്രതിയാണിയാൾ. കഴിഞ്ഞ ഫെബ്രുവരിയിൽ പുത്തൻകുരിശ്‌ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വാഹനമോഷണ കേസിൽ റിമാൻഡിൽ കഴിഞ്ഞ ശേഷം നാലുമാസം മുമ്പാണ് പുറത്തിറങ്ങിയത്. അടൂർ ഡിവൈ.എസ്.പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റുചെയ്തത്. പൊലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.ടി.ഡി, അടൂർ എസ്.ഐ മനീഷ്.എം, സിവിൽ പൊലീസ് ഓഫീസർ സൂരജ്, പത്തനംതിട്ട ഡിവൈ.എസ്.പിയുടെ സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ ജോബിൻ ജോൺ, ശ്രീലാൽ, വിജേഷ്, ഷഫീഖ്, ഉമേഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.