കൊല്ലം: മാതാപിതാക്കൾ വേർപിരിയുകയോ വിവാഹമോചനക്കേസുകൾ നടക്കുകയോ ചെയ്യുന്നവരുടെ കുട്ടികളെ സംരക്ഷിക്കുന്നവർക്ക് കുട്ടിയുടെ പേര് ഉൾപ്പെടുത്തിയ റേഷൻ കാർഡ് അപേക്ഷ സ്വീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ നൽകാൻ സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുട്ടികളുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കുന്നവർക്ക് റേഷൻ കാർഡില്ലെങ്കിൽ കുട്ടികൾക്കും റേഷൻ നിഷേധിക്കപ്പെടും. പത്താംക്ലാസിൽ പഠിക്കുന്ന മകന്റെ പഠനാവശ്യത്തിനായി ഭർത്താവിന്റെ റേഷൻ കാർഡിൽ നിന്ന് തന്റെയും മകന്റെയും പേരുകൾ നീക്കം ചെയ്ത് പുതിയ കാർഡ് ലഭിക്കുന്നതിന് നടപടി ആവശ്യപ്പെട്ട് കമ്മിഷന് നൽകിയ ഹർജി പരിഗണിച്ചാണ് ഭക്ഷ്യ-പൊതുവിതരണ സെക്രട്ടറിക്കും സിവിൽ സപ്ലൈസ് ഡയറക്ടർക്കും നിർദേശം നൽകിയത്. സാങ്കേതികകാരണങ്ങളാൽ കുട്ടിയുടെ പേര് റേഷൻ കാർഡിൽ ഉൾപ്പെടുത്താൻ കഴിയാതെ റേഷൻ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലെന്നും കമ്മീിഷൻ അംഗം റെനി ആന്റണി നിർദേശിച്ചു.