padmaja

തൃശൂർ: കോൺഗ്രസിൽ നിന്നും രാജിവെച്ച എ.വി ഗോപിനാഥിനെ തിരികെ കൊണ്ടുവരണമെന്ന് കെ.പി.സി.സി നിർവാഹക സമിതി അംഗം പത്മജ വേണുഗോപാൽ. ഗോപിനാഥിന്റെ കഴിവ് നേരിട്ടു കണ്ടിട്ടുള്ള ഒരാളാണ് താനെന്ന് കെ.പി.സി.സി നിർവാഹക സമിതിയംഗമായ പത്മജ വേണുഗോപാൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു. ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ:

ആര് എന്തൊക്കെ പറഞ്ഞാലും ഗോപിനാഥ് ആരുടെ ചെരുപ്പും നക്കാൻ പോകില്ല എന്ന് എനിക്കറിയാം. പിന്നെ ദേഷ്യവും സങ്കടവും വരുമ്പോൾ പലതും പറഞ്ഞു എന്ന് വരും. ആ മനുഷ്യനെ എല്ലാവരും നന്നായി ദ്രോഹിച്ചിട്ടുണ്ട്. ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സത്യം പറയാൻ എനിക്ക് പേടിയൊന്നും ഇല്ല. ഒരിക്കൽ രാമനിലയത്തിൽ അച്ഛൻ ഒരു കാര്യം ഗോപിനാഥിനെ ഏൽപ്പിക്കുന്നത് ഞാൻ കണ്ടു. എനിക്ക് കേട്ടപ്പോൾ അസാദ്ധ്യമെന്ന് തോന്നിയ ഒരു കാര്യം. ഞാൻ അത് ചെയ്തിട്ടേ ഇനി ലീഡറുടെ മുൻപിൽ വരൂ എന്ന് പറഞ്ഞു. അതു പോലെ സംഭവിച്ചു. ഞാൻ അത്ഭുതപ്പെട്ടു പോയി. അങ്ങനെയുള്ള നേതാക്കളെ മാറ്റി നിറുത്തിയതാണ് നമുക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന തകർച്ച. ഇങ്ങനെയുള്ളവരെ മുന്നിലേക്ക് കൊണ്ടുവരണമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ വിശദീകരിച്ചു.