തിരുവനന്തപുരം: വെട്ടുകാട് ക്രിസ്തു രാജത്വ തിരുനാൾ കുർബാനയ്ക്ക് ഒരുസമയം 400 പേരെ പങ്കെടുപ്പിക്കാൻ മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു.ഒരു ദിവസം 6 കുർബാനകൾ ഉണ്ടാവും. ഘോഷയാത്രയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 100 ആയിരിക്കും.നവംബർ 12 മുതൽ 21 വരെയാണ് തിരുനാൾ. വഴിയോരക്കച്ചവടത്തിനും കടൽത്തീരത്തെ കച്ചവടത്തിനും വിലക്കുണ്ട്. 12 ന് വൈകിട്ട് 3 ന് ശേഷം തിരുവനന്തപുരം നഗരപരിധിയിൽ പ്രാദേശിക അവധി ആയിരിക്കും. ട്രാഫിക് ക്രമീകരണത്തിന് പൊലീസ് പ്രത്യേക പദ്ധതി തയ്യാറാക്കും. മെഡിക്കൽ ടീമും ഉണ്ടാകും.ആവശ്യമുള്ള ഇടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും. വോളന്റിയർമാരും വിശ്വാസികളും രണ്ട് ഡോസ് വാക്‌സിൻ എടുത്തിരിക്കണം.കൊവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചുകൊണ്ടാകും ക്രമീകരണങ്ങൾ. മന്ത്രി ആന്റണി രാജു,കളക്ടർ നവജ്യോത് ഖോസ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.