കല്ലമ്പലം: സ്വന്തം വീട്ടിൽ നിന്നും വഴിതെറ്രി പല സ്ഥലങ്ങളിൽ അലഞ്ഞുനടന്ന അമ്മയ്ക്ക് ഒടുവിൽ പുനർജനി അമ്മവീട് ശ്രീനാരായണ സന്യാസിനി മഠത്തിൽ അഭയം. കൊല്ലം ഉമ്മന്നൂർ പഞ്ചായത്തിലെ വിലയന്തൂർ വാർഡിൽ ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന കൊച്ചിക്ക (87) യെയാണ് കല്ലമ്പലം പൊലീസിന്റെ സഹായത്തോടെ നാട്ടുകാർ വർക്കല പുനർജനി പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി നാവായിക്കുളം മേഖലയിൽ  അലഞ്ഞുനടന്ന അമ്മയെ മുൻ പഞ്ചായത്ത് പ്രസിഡന്റ് എ. ഷാജഹാന്റെ നേതൃത്വത്തിൽ പൊലീസിൽ ഏൽപ്പിച്ചത്.  തുടർന്ന് എസ്.ഐ. ഗംഗാപ്രസാദ്, പി.ആർ.ഒ സുനിൽ, ഡബ്ല്യൂ.എസ്.സി.പി.ഒ ധന്യ എന്നിവർ ചേർന്ന് അമ്മയെ  പുനർജനിയ്ക്ക് കൈമാറി. അമ്മയിൽ നിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉമ്മന്നൂർ പഞ്ചായത്തിലെ ലക്ഷംവീട് കോളനിവാസിയാണെന്ന് മനസ്സിലായത്. കൂലിപ്പണിക്കാരിയായ മകളോടൊപ്പം താമസിക്കുന്ന അമ്മ സ്ഥലകാലബോധമില്ലാതെ ഇടയ്ക്കിടയ്ക്ക് വീട് വിട്ടുപോകാറുണ്ടെന്ന് വിലയന്തൂർ വാർഡ്‌ മെമ്പർ എസ്. ബുഷ്‌റ പറഞ്ഞു. മകളെ വിവരം അറിയിച്ചിട്ടുണ്ട്. പുനർജനിയുടെ ചെയർമാൻ ട്രോസി ജയന്റെ നിർദ്ദേശപ്രകാരം പി.ആർ.ഒ മുരളീധരകുറുപ്പ് സ്റ്റേഷനിലെത്തി അമ്മയെ ഏറ്റെടുത്തു.