ഫോർട്ട് കൊച്ചി: കൊച്ചിയിലെ പൈതൃക സ്വത്തുക്കൾ അധികൃരുടെ താൽപ്പര്യ കുറവുമൂലം തിരിച്ചെടുക്കാനാവാത്തവിധം നശിക്കുന്നു. അഞ്ഞൂറു വർഷത്തിലെ ചരിത്ര പാരമ്പര്യമുള്ള ഫോർട്ട്കൊച്ചി- മട്ടാഞ്ചേരി അറിയപ്പെടുന്നതും ലോകത്തിലെ നിരവധി ടൂറിസ്റ്റുകളെ ഇങ്ങോട്ടു ആകർഷിക്കുന്നതും ഈ ചരിത്രസ്മാരകങ്ങൾ ഉള്ളതു കൊണ്ടാണ്. സർക്കാർ രേഖകളിൽ ഇപ്പോഴും ഫോർട്ട്കൊച്ചി ടൂറിസത്തോടൊപ്പം ചരിത്ര സ്മാരകങ്ങൾ നിലകൊള്ളുന്ന മട്ടാഞ്ചേരി ഉൾപ്പെട്ടിട്ടില്ല. ലോകത്തിലെ സഞ്ചാരികളുടെ വഴികാട്ടിയായ ലോൺലീ പ്ലാനറ്റ് 2019 ൽ കണ്ടിരിക്കേണ്ട ലോകത്തിലെ പത്തു നഗരങ്ങളിലൊന്നായി കൊച്ചിയേയും തിരഞ്ഞെടുത്തെങ്കിലും ഇതിന്റെ സാദ്ധ്യതകൾ കണ്ട് വലിയ ഇടപെടലുകൾ ബന്ധപ്പെട്ട വകുപ്പുകൾ നടത്തിയിട്ടില്ല. ഇവിടുത്തെ ചരിത്രമുറങ്ങുന്ന പല ഹെറിട്ടേജുകളും സ്വകാര്യ വ്യക്തികളുടെയും സംഘടനകളുടെയും കൈവശമാണ്. ദീർഘവീക്ഷണവും വികസന കാഴ്ചപ്പാടും പ്രായോഗിക പ്രവർത്തനരീതിയും വകുപ്പുകളുടെ ഏകോപനമില്ലാതാത്തുമായ പ്രവർത്തനങ്ങൾ കൊച്ചിയിൽ അടിച്ചേൽപ്പിക്കുന്നത് കൊണ്ടാണ് വിലമതിക്കാത്ത ചരിത്ര സമരകങ്ങൾ തിരിച്ചെടുക്കാൻ കഴിയാത്ത വണ്ണം തകർക്കപ്പെടുന്നത്. ഇത് ഇനിയും തുടർന്നാൽ ലോക ടൂറിസത്തിന്റ മുന്നിൽ കൊച്ചിക്ക് ഹെറിറ്റേജ് നഗരമെന്ന പ്രശസ്തി നഷ്ടമാകും. മലബാർ ജൂത സിമിത്തേരി, ഡച്ചു സിമിത്തേരി, പരേഡ്ഗ്രൗണ്ട്, അരിയിട്ടു വാഴിച്ച കോവിലകം, ഹരീഷേണായ് ബംഗ്ലാവ്, സെന്റ് ഫ്രാൻസിസ് പള്ളി, ചീനവലകൾ, വാസ്കോഡി ഗാമ സ്ക്വയർ,ചെമ്പിട്ടപള്ളി , ഡച്ചുപാലസ്, സർക്കാർ കൈവശമുള്ള ഹെറിട്ടേജ് കെട്ടിടങ്ങൾ,16ഓളം വരുന്ന സെറ്റിൽമെന്റ് കോളനികൾ, ബസാർ സ്ട്രീറ്റ്, കൽവത്തി, ജ്യൂ ടൗൺ, പാലസ് റോഡ് തുടങ്ങിയ ചരിത്ര സ്മാരകങ്ങൾ തകർച്ചയുടെ വാക്കിലാണ്. ഡി.ടി.പി.സി, ഫോർട്ടുകൊച്ചി ഹെറിറ്റേജ് സോൺ, ടൂറിസം വകുപ്പ്, സംസ്ഥാന പുരാവസ്തു വകുപ്പ്, കേന്ദ്ര ആർക്കിയോളജി വകുപ്പ്, ഉത്തരവാദിത്വ ടൂറിസ മിഷൻ, കൊച്ചി കോർപ്പറേഷൻ, കുടുംബശ്രീ, വാട്ടർ മെട്രോ തുടങ്ങി നിരവധി ഏജൻസികൾ യാതൊരു ദിശാബോധവുമില്ലാതെ കൊച്ചിക്കായി ടൂറിസം കൈകാര്യം ചെയ്യുന്നത്.ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, ഇടക്കൊച്ചി കുമ്പളങ്ങി, ചെല്ലാനം തുടങ്ങി ടൂറിസം മാപ്പിൽ ഇടം പിടിച്ചിട്ടുള്ള സ്ഥലങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് കൊച്ചി ഹെറിറ്റേജ് ടൂറിസം വികസന അതോറിട്ടിക്ക് രൂപം നൽകണമെന്നാണ് ആവശ്യം. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് ഇതു സംബന്ധിച്ച് കേരള ഹാട്സ് ഡയറക്ടർ എം. പി.ശിവദത്തൻ നിവേദനം നൽകി.