ചിറയിൻകീഴ്: രാജ്യത്ത് ഉന്നതവിദ്യാഭ്യാസം സാധാരണക്കാർക്ക് പ്രാപ്യമാക്കിയത് കോൺഗ്രസ് സർക്കാരുകളുടെ ദീർഘവീക്ഷണത്തോടെയുള്ള
നടപടികളാണെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. ലക്നൗ ഐ.ഐ.എമ്മിൽ എം.ബി.എയ്ക്ക് അഡ്മിഷൻ ലഭിച്ച ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം എ. നൗഷാദിന്റെ മകൾ ആഷിമാ നൗഷാദിനെ അനുമോദിക്കാൻ അഡ്വ.സി. മോഹനചന്ദ്രൻ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തുടനീളം ഐ.ഐ.ടികളും ഐ.ഐ.എമ്മുകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിക്കാൻ മുൻകൈയെടുത്ത രാജീവ് ഗാന്ധിയുടെ നടപടികൾ എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. കൈലാത്തുകോണം അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. തോന്നയ്ക്കൽ ജമാൽ, ബി.എസ്. അനൂപ്, അബ്ദുൽ സലാം, മുരുക്കുംപുഴ സി. രാജേന്ദ്രൻ, എ.കെ. ഷാനവാസ്, വി. അജികുമാർ, ജെ. സുദർശനൻ, കെ.പി. ലൈല തുടങ്ങിയവർ സംസാരിച്ചു. എ. നൗഷാദ് നന്ദി പറഞ്ഞു. വെയിലൂർ ഗവ. ഹൈസ്കൂൾ അദ്ധ്യാപിക ബീന നൗഷാദാണ് ആഷിമയുടെ മാതാവ്. ബി. ടെക് വിദ്യാർത്ഥി ന് ഹന നൗഷാദ് സഹോദരിയാണ്.