roshi

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച് സുപ്രീം കോടതി നിർദ്ദേശം പ്രതീക്ഷ നൽകുന്നതാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. തമിഴ്‌നാട് നൽകിയിരിക്കുന്ന റൂൾ കർവിനെതിരേ കേരളത്തിന്റെ വാദങ്ങൾ വിശദീകരിച്ച് വിശദമായ സത്യവാങ്മൂലം നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിലൂടെ കോടതിയെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അണക്കെട്ടിന്റെ സംഭരണ ശേഷി 142 ആക്കണമെന്ന തമിഴ്‌നാടിന്റെ വാദം കോടതി അംഗീകരിച്ചില്ല. പുതിയ ഡാം എന്ന നിലപാടിൽ ഉറച്ചു നിന്നുകൊണ്ടാകും കേരളം വാദമുഖങ്ങൾ അവതരിപ്പിക്കുക. ഇക്കാര്യത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയുമുണ്ടാവില്ല.