ayodhya-train

ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഡൽഹി പ്രഖ്യാപിച്ച അയോദ്ധ്യ ട്രെയിൻ ഡൽഹി സഫ്ദർജംഗ് സ്റ്റേഷനിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഫ്ളാഗ് ഒാഫ് ചെയ്‌തു. 2018ൽ തുടങ്ങിയ മുതിർന്ന പൗരൻമാർക്കുള്ള മുഖ്യമന്ത്രി തീർത്ഥയാത്രാ പദ്ധതിയുടെ ഭാഗമാണിത്.

മുഖ്യമന്ത്രി തീർത്ഥയാത്രാ പദ്ധതി:

 60 വയസ് കഴിഞ്ഞവർക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര, ഭക്ഷണം, താമസം സൗകര്യങ്ങളോടെ സൗജന്യ തീർത്ഥയാത്ര നടത്താനുള്ള ഡൽഹി സർക്കാരിന്റെ പദ്ധതി. 2018ൽ പ്രഖ്യാപിച്ച പദ്ധതി കൊവിഡ് മൂലം ഇടയ്ക്ക് മുടങ്ങി. ഇന്നലെ പുനരാരംഭിച്ചു

 ഡൽഹി സഫ്‌ദർജംഗ് റെയിൽവെ സ്റ്റേഷനിൽ നിന്ന് അയോദ്ധ്യയിലേക്ക് പുറപ്പെട്ട തേർഡ് എ.സി ട്രെയിനിൽ ആയിരം തീർത്ഥാടകർ. നാലു ദിവസത്തെ യാത്ര.

 പദ്ധതിയിൽ അയോദ്ധ്യ ഉൾപ്പെടുത്തിയ പ്രഖ്യാപനം കഴിഞ്ഞ മാസം കേജ്‌രിവാൾ നടത്തിയ അയോദ്ധ്യ സന്ദർശനത്തിനിടെ. ജനുവരിയിൽ തമിഴ്നാട്ടിലെ വേളാങ്കണ്ണിയിലേക്ക് തീർത്ഥാടകരെ കൊണ്ടുപോകുമെന്നും കേജ്‌‌രിവാൾ പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യയിലേക്ക് മധുര, തിരുപ്പതി യാത്രയുമുണ്ട്.

 പദ്ധതി ഡൽഹിയിൽ സ്ഥിരതാമസമാക്കിയവർക്കു മാത്രം. കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവരെ അനുവദിക്കില്ല. യാത്ര ഒരിക്കൽ മാത്രം.

 പ്രായം, താമസം, ആരോഗ്യം തുടങ്ങിയ തെളിയിക്കുന്ന രേഖകൾ സഹിതം ഓൺലൈൻ ആയും എം.എൽ.എ, എസ്.ഡി.എം ഒാഫീസുകൾ വഴിയും അപേക്ഷ നൽകാം. 20 വയസിന് മുകളിൽ പ്രായമുള്ള ബന്ധുവിനെ ഒപ്പം കൂട്ടാം

 കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും

 തീർത്ഥയാത്ര നടത്തുന്ന മറ്റ് സ്ഥലങ്ങൾ: മഥുര-ആഗ്ര-ഫത്തേപൂർ സിക്രി, ദ്വരകാധിഷ്-നാഗേശ്വർ-സോമനാഥ്-ഡൽഹി, രാമേശ്വരം-മധുര, ഉജ്ജ്വയ്‌ൻ-ഒാംകാരേശ്വർ, തിരുപ്പതി, ജഗന്നാഥപുരി-കൊണാർക്ക്, അമൃത്‌സർ-വാഗാ ബോർഡർ, ഹരിദ്വാർ-റിഷികേഷ്, വൈഷ്‌ണവോദേവി, ഷിർദി, ബോധഗയ-സാരനാഥ്, കർത്താപൂർസാഹിബ്, അജ്മീർ.