
മുണ്ടക്കയം: പ്രളയബാധിത പ്രദേശങ്ങളിൽ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ നിരാഹാര സമരത്തിനു തുടക്കമായി. കൊക്കയാർ പൂവഞ്ചിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്നും മലമുകളിൽ വീഴാറായി നിൽക്കുന്ന കല്ലുകൾ താഴേക്ക് ഉരുട്ടി കൊണ്ടാണ് മൗ ജാഥയ്ക്ക് തുടക്കം കുറിച്ചത്. പ്രളയബാധിത മേഖലയിൽ നിന്നും എടുത്ത് കല്ലിൽ രക്തം പുരട്ടി വാമൂടിക്കെട്ടിയാണ് പ്രതിഷേധ ജാഥ നടത്തിയത്. വില്ലേജ് ഓഫീസിന് മുമ്പിൽ കല്ല് സ്ഥാപിച്ചശേഷം നിരാഹാര സമരത്തിന് തുടക്കമായി. പി. ജെ വർഗീസ് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. റോയ് കെ പൗലോസ്, ഫാ.സെബാസ്റ്റ്യന്‍, മിനികെ.ഫിലിപ്, സജി മഞ്ഞകടമ്പില്‍, ബിലാല്‍ റഷീദ്, അജി കെ.റാന്നി, ഇ.എസ്.ബിജു, അയ്യൂബ് ഖാന്‍ കടവുകര, നൗഷാദ് വെംബ്ലി, സണ്ണിതട്ടുങ്കല്‍, ടോണി തോമസ്,എന്‍.ഇസ്മായില്‍ ,സ്റ്റാന്‍ലി സണ്ണി, സ്വര്‍ണ്ണലത അപ്പുക്കുട്ടന്‍, സണ്ണി ജോര്‍ജ്,ഇ.എ.അബ്ദുല്‍നാസ്സില്‍ മൗലവി,പാറത്തോട് നാസ്സര്‍മൗലവി,ബൈജു സ്റ്റീഫന്‍,വിശ്വനാഥന്‍,ആല്‍വിന്‍ ഫിലിപ്,ഷാഹുല്‍പാറയ്ക്കല്‍ തുടങ്ങിയവർ പങ്കെടുത്തു.
പ്രളയബാധിതരെ അടിയന്തരമായി സഹായിക്കുക, ഭവന രഹിതരായവരെ പുനരധിവസിപ്പിക്കുക, സ്ഥലം നഷ്ടപ്പെട്ടവർക്കു പകരം ഭൂമി നൽകുക പൂവഞ്ചിതൂക്കുപാലം പുനർനിർമ്മിക്കുക. നാരകം പുഴ കുടിവെള്ളപദ്ധതി പുനസ്ഥാപിക്കുക, ദുരന്ത മേഖലയിലെ ഭൂമി സംബന്ധിച്ച് വ്യക്തത വരുത്തുക, പുല്ലകയാറിന് ആഴം കൂട്ടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സർവ്വമത പ്രാർത്ഥനയോടുകൂടി ആരംഭിച്ച 24 മണിക്കൂർ നിരാഹാര സമരത്തിൽ സണ്ണി തുരുത്തിപ്പളളി, അയ്യൂബ് ഖാന്‍ കട്ടുപ്ലാക്കല്‍, മാത്യു കമ്പിയില്‍, ഷെമീര്‍ഖാന്‍ കെ.എച്. കെ.എച്.തൗഫീക് തുടങ്ങിയവർ നിരാഹാരം അനുഷ്ഠിച്ചു.