
കുവൈറ്റ് സിറ്റി ∙ പൊതുമേഖലയിലെ സ്വദേശിവത്കരണം അടുത്തവർഷക്കോടെ പൂർത്തിയാക്കണമെന്ന നിർദ്ദേശവുമായി കുവൈറ്റ് സിവിൽ സർവീസ് കമ്മിഷൻ. . മന്ത്രാലയങ്ങളിലെയും സർക്കാർ വകുപ്പുകളിലെയും ജോലികളിൽനിന്ന് വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള പദ്ധതിക്ക് 2017ലാണ് തുടക്കം കുറിച്ചത്.5 വർഷത്തിനകം പൂർത്തിയാക്കാനായിരുന്നു തീരുമാനം. അടുത്ത വർഷം കാലാവധി അവസാനിക്കുമെന്നതിനാൽ തീരുമാനം പൂർത്തീകരിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾ തയ്യാറാകണമെന്ന് കമ്മിഷൻ വ്യക്തമാക്കി.
ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നത് ഉൾപ്പെടെ വിവിധ കാരണങ്ങൾ മുൻനിറുത്തിയാണ് സ്വദേശിവത്കരണ പദ്ധതി ആവിഷ്കരിച്ചത്.