
ന്യൂഡൽഹി: കുനൂരിൽ ഹെലികോപ്ടർ അപകടത്തിൽ ജീവൻ വെടിഞ്ഞ് ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ അവസാന സന്ദേശം പുറത്തുവിട്ട് സൈന്യം. മരണത്തിന് തലേദിവസം റെക്കോഡ് ചെയ്ത വീഡിയോ സന്ദേശമാണ് പുറത്തുവിട്ടത്.
1971ലെ യുദ്ധത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് സായുധസേനക്ക് ആശംസകൾ നേർന്നുകൊണ്ടുള്ളതാണ് ജനറൽ റാവത്തിന്റെ സന്ദേശം. 1971ലെ ഇന്ത്യാ- പാക് യുദ്ധത്തിന്റെ 50–ാം വാർഷിഘോഷത്തിന്റെ ഭാഗമായി ഇന്ത്യാ ഗേറ്റിൽ സംഘടിപ്പിച്ച 'സ്വർണിം വിജയ് പർവ്' പരിപാടിയിലാണ് വീഡിയോ പ്രദർശിപ്പിച്ചത്
'നമ്മുടെ ധീരസൈനികർക്ക് ഈയവസരത്തിൽ ഞാൻ ആദരാഞ്ജലിയർപ്പിക്കുകയാണ്. അവരുടെ ത്യാഗം ഓർക്കുകയാണ്. ധീരസൈനികരുടെ ഓർമയ്ക്കായി നിർമിച്ച അമർ ജവാൻ ജ്യോതി കോംപ്ലക്സിലാണ് വിജയ് പർവ് ദിനാചരണം സംഘടിപ്പിക്കുന്നത് എന്നത് അഭിമാനകരമായ കാര്യമാണ്. നമ്മുടെ സൈന്യത്തെ കുറിച്ച് നമുക്ക് അഭിമാനമുണ്ട്. നമുക്ക് ഒരുമിച്ച് ഈ വിജയത്തിന്റെ ഉത്സവം ആഘോഷിക്കാം' സന്ദേശത്തിൽ ജനറൽ റാവത്ത്
പറഞ്ഞു. 8ന് കൂനൂരിൽ നടന്ന ഹെലികോപ്ടർ ദുരന്തത്തിലാണ് ബിപിൻ റാവത്തും ഭാര്യ മധുലികയും ഉൾപ്പെടെ 13 പേർ മരിച്ചത്.
#WATCH Late CDS General Bipin Rawat's pre-recorded message played at an event on the occasion 'Swarnim Vijay Parv' inaugurated today at India Gate lawns in Delhi. This message was recorded on December 7.
(Source: Indian Army) pic.twitter.com/trWYx7ogSy
ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ജനറൽ ബിപിൻ റാവത്തിന്റെ പോരാട്ടവീര്യത്തെ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ അസാന്നിധ്യം തന്നെ ബാധിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. പരിപാടിയിൽ, 1971ലെ യുദ്ധത്തിൽ ഉപയോഗിച്ച പ്രധാന ആയുധങ്ങളും ഉപകരണങ്ങളും പ്രദർശിപ്പിച്ചു. ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഡിസംബർ 13ന് നടക്കും. .രാജ്‌നാഥ് സിംഗും ബംഗ്ലദേശിൽ നിന്നടക്കം നിരവധി പ്രമുഖരും പങ്കെടുക്കും.