bjp-

തിരുവനന്തപുരം : ശ്രീലങ്കൻ പൗരനെ ചുട്ടുകൊന്ന മതമൗലികവാദികളെ ന്യായീകരിക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ മാനസികാവസ്ഥയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ ആരോപിച്ചു.

ഭക്ഷണത്തിൽ തുപ്പുന്ന മതമൗലികവാദികളുടെ നിലപാടിനെ എതിർക്കുന്നവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ കേരള പൊലീസ് കേസെടുത്തത്. ഇത് മുസ്ലിം തീവ്രവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ്. വഖഫ് സമരത്തിന് മുന്നിൽ പിണറായി മുട്ടുമടക്കിയപ്പോഴുളള ഒത്തു തീർപ്പു വ്യവസ്ഥകളിൽ സുരേന്ദ്രനെതിരെ കേസെടുക്കുക എന്നത് ഉണ്ടോയെന്നറിയാനും ബിജെപി ക്ക് താൽപര്യമുണ്ട്. സൗദി അറേബ്യൻ ഭരണാധികാരികൾ പോലും മതതീവ്രവാദികൾക്ക് കൂച്ചുവിലങ്ങിടുമ്പോൾ പിണറായി ഇവിടെ അവർക്ക് ജയ ജയ പാടുകയാണ്. കോഴിക്കോട് കടപ്പുറത്ത് ലീഗിന്റെ വഖഫ് സമ്മേളനത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെയും സ്വന്തം മകൾ വീണക്കെതിരെയും വ്യഭിചാരികൾ എന്ന് ലീഗ് നേതാവ് വിളിച്ചിട്ടും കേസെടുക്കാൻ ധൈര്യമില്ലാത്ത ഭീരുവാണ് പിണറായി. ശബരിമലയിൽ വിശ്വാസം സംരക്ഷിക്കാൻ പോരാടിയ ഭക്തജനങ്ങളോട് നവോത്ഥാനം പ്രസംഗിച്ച മുഖ്യമന്ത്രി ഇപ്പോൾ മതമൗലിക വാദികൾക്ക് മുന്നിൽ മുട്ടിലിഴയുകയാണ്. സംയുക്ത സൈന്യാധിപന്റെ മരണത്തെ അവഹേളിച്ചവർക്കെതിരെ ചെറുവിരലനക്കാത്ത കേരള പൊലീസ് സുരേന്ദ്രനെതിരെ കേസെടുത്തത് മത തീവ്രവാദ ശക്തികളെ പ്രീണിപ്പിക്കാനാണെന്ന് സുധീർ ആരോപിച്ചു