
കണ്ണൂർ: സ്‌ത്രീകളുടെ വിവാഹപ്രായം 18ൽ നിന്നും 21 ആക്കാനുളള കേന്ദ്ര സർക്കാർ ശ്രമത്തിനെതിരായ സിപിഎം, സിപിഐ നിലപാടുകളെ ചോദ്യം ചെയ്‌ത് ബിജെപി ദേശിയ വൈസ് പ്രസിഡന്റ് എ.പി അബ്‌ദുളളക്കുട്ടി. വിഷയത്തിൽ മുസ്ളീം ലീഗിന്റെ എതിർപ്പ് സ്വാഭാവികമാണ് അവരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ വിഷയത്തിൽ സിപിഎമ്മിന്റെയും സിപിഐയുടെയും നിലപാട് പരിതാപകരമായിപ്പോയെന്നും ഇവരെ പുരോഗമന വാദികളെന്ന് എങ്ങനെ വിളിക്കുമെന്നും ഫേസ്‌ബുക്ക് കുറിപ്പിലൂടെ എ.പി അബ്‌ദുളളക്കുട്ടി ചോദിക്കുന്നു.
എ.പി അബ്‌ദുളളക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:
വിവാഹ പ്രായം 21
വയസ്സാക്കുന്നതിനെതിരെ നാട്ടിലാകെ വലിയ കോലഹമാണ്..
ഇവരിൽ പലരും കാര്യത്തിന്റെ സദുദ്ധേശം
മനസ്സിലാക്കിയിട്ടില്ല
ഈ നിയമത്തിന്ആധുനികകാലം മുന്നോട്ട് വെക്കുന്ന അടിസ്ഥാനമായിട്ടുള്ള ഘടകങ്ങൾ
4. എണ്ണമാണ്
1. ലിംഗ സമത്വം
2. പെൺകുട്ടികളുടെ വിദ്യാഭ്യാസ ജോലി സാധ്യതകൾ
(സ്വന്തം കാലിൽ നിന്നതിന്‌ശേഷം വിവാഹം)
3. മാതൃ ശിശു മരണം കുറക്കും
4 ജനസംഖ്യാ നിയന്ത്രണം
തന്നെയാണ് നിയത്തിന്റെ മർമ്മം
ഈ നിയമത്തിനെതിരെ
മുസ്ലിം ലീഗ് , # #IUML
വിമർശനങ്ങൾ സ്വാഭാവികമാണ്
പക്ഷെ അവരെ ബോധ്യപ്പെടുത്താനാവും
എന്നാണ് പ്രതീക്ഷ
പക്ഷെ
#CPM , #CPI നിലപാടുകൾ
വളരെ പരിതാപകരമായിപ്പോയി
ഇവരെ പുരോഗമനവാദികൾ എന്ന് എങ്ങിനെ വിളിക്കാനാവും.
കാലിനടിയിലെ മണ്ണ്
പണ്ട് ബംഗാളിൽ നിലനിർത്താൻ
നുഴഞ്ഞ് കയറിവന്ന ബംഗ്ലാദേശികളെ അനുകൂലിച്ചു.
ഇവിടെ ജിഹാദികളുടെ പിന്തുണക്ക് വേണ്ടിയാവാം ഈ നാണം കെട്ട വേഷം കെട്ടൽ.
ഹേ നേതാക്കളെ
നിങ്ങള് ഒരു കാര്യം ചെയ്യ്
സ്വന്തം വീട്ടിൽ ചെന്ന് പെൺമക്കളോട് ,
മരുമക്കളോട് ,
അല്ലെങ്കിൽ പേരകുട്ടികളായ പെൺ മക്കളോട്
ചോദിക്ക്
അവര് ഒറക്കെ പറയും,
ഞങ്ങള് മോദിജിയുടെ നിയമത്തിന്
അനുകൂലമാണ്
കാലത്തിന്റെ മാറ്റം മനസ്സിലാക്കാത്ത
രാഷ്ട്രീയ നേതൃത്വമാണ് നമ്മുടെ
ഇന്നത്തെ പ്രശ്നം'