
അമേഠി: ഹിന്ദു - ഹിന്ദുത്വവാദി തർക്കത്തിൽ വീണ്ടും ഇടപ്പെട്ട് രാഹുൽ ഗാന്ധി. ഹിന്ദുത്വവാദി ഗംഗയിൽ ഒറ്രയ്ക്ക് കുളിക്കുമ്പോൾ ഹിന്ദു ആയിരങ്ങൾക്കൊപ്പം ഗംഗയിൽ കുളിക്കുമെന്ന് രാഹുൽ പറഞ്ഞു. അമേഠിയിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ച് ഈ പരാമർശം നടത്തിയത്. 2019ലെ കുംഭ മേളയുടെ അവസരത്തിൽ മോദി ഒറ്റയ്ക്ക് പുണ്യനദിയായ ഗംഗയിൽ കുളിക്കാനിറങ്ങിയ ചിത്രങ്ങളെ ഉദ്ദേശിച്ചാണ് കോൺഗ്രസ് നേതാവ് ഇങ്ങനെ പറഞ്ഞത്. തന്റെ ജീവിതത്തിൽ ആദ്യമായാണ് ഒരാൾ ഗംഗയിൽ ഒറ്റയ്ക്ക് കുളിക്കുന്നത് കാണുന്നതെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെയും വരെ മോദി ഒഴിവാക്കി കളഞ്ഞെന്നും രാഹുൽ സൂചിപ്പിച്ചു.
#WATCH | A 'Hindutvavadi' bathes alone in Ganga, while a Hindu bathes with crores of people...Narendra Modi says he is a Hindu, but when did he protect truth?...He asked people to bang thalis to get rid of COVID...Hindu or Hindutvadi?: Congress MP Rahul Gandhi in Amethi pic.twitter.com/S51O22YxF9
— ANI UP (@ANINewsUP) December 18, 2021
സത്യത്തിന്റെ പാത പിന്തുടരുന്ന വ്യക്തിയാണ് ഹിന്ദുവെന്നും അയാൾ ഒരിക്കലും ഭയത്തിന് മുന്നിൽ അടിയറവ് പറയില്ലെന്നും രാഹുൽ പറഞ്ഞു. ഹിന്ദു ഒരിക്കലും തന്റെ ഭയത്തെ അക്രമം, വെറുപ്പ്, ദേഷ്യം എന്നീ അവസ്ഥകളിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നും മഹാത്മാ ഗാന്ധി ഇതുപോലെ ആയിരുന്നുവെന്നും രാഹുൽ സൂചിപ്പിച്ചു. മഹാത്മാ ഗാന്ധി തന്റെ ജീവിതകാലം മുഴുവൻ സത്യത്തെ മനസിലക്കാൻ ശ്രമിച്ചു കൊണ്ടിരുന്നപ്പോൾ ഹിന്ദുത്വവാദിയായ ഗോഡ്സെ്ക്ക് അതിന് സാധിച്ചില്ലെന്നും സത്യം മാത്രം സംസാരിച്ചിരുന്ന ഒരു യഥാർത്ഥ ഹിന്ദുവിനെ കൊന്നതിനാൽ ഗോഡ്സെയെ ആരും മഹാത്മാവ് എന്ന് വിളിക്കില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ഗോഡ്സെ ഒരു ഭീരുവും ദുർബലനും ആയിരുന്നെന്നും അയാൾക്ക് തന്റെ ഉള്ളിലുള്ള ഭയത്തെ അഭിമുഖീകരിക്കാൻ സാധിച്ചില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.