
പാലക്കാട്: പെൺകുട്ടിയെ പ്രണയിച്ചെന്ന കാരണം പറഞ്ഞ് കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. പാലക്കാട് മുണ്ടൂർ സ്വദേശി അഫ്‌സലിനെയാണ്(18) നാലംഗ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ അഫ്‌സൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.
സാമ്പത്തികമായി ഉയർന്ന നിലയിലുള്ള പെൺകുട്ടിയോട് അഫ്‌സലിന് ഇഷ്ടം തോന്നിയതിന്റെ പേരിലാണ് മർദ്ദിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഡിസംബർ പതിനഞ്ചിന് മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽ നിന്നാണ് പതിനെട്ടുകാരനെ നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയത്. അട്ടപ്പാടി വരെ ക്രൂരമായി മർദ്ദിച്ചു. ബോധം നഷ്ടമായപ്പോൾ മരിച്ചെന്ന് കരുതി അക്രമികൾ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് ബന്ധുക്കൾ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ അക്രമികളുടെ ബന്ധുക്കൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അഫ്‌സലിന്റെ മാതാവ് പറഞ്ഞു.മണ്ണാര്‍ക്കാട് സ്വകാര്യ കോളജിലെ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ് അഫ്സല്‍.