court

തിരുവനന്തപുരം: യൂ-ട്യൂബ് ബ്ളോഗറെ ആക്രമിച്ചകേസിലെ പ്രതിയായ ഡബ്ബിംഗ് ആർട്ടിസ്റ്ര് ഭാഗ്യലക്ഷ്മി അടക്കമുളളവർ കോടതിയിൽ ഹാജരായില്ല. പോലീസ് കുറ്റപത്രം വായിച്ച് കേൾപ്പിക്കാനാണ് പ്രതികളോട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നത്. വീണ്ടും ഹാജരാകാനുളള നോട്ടീസ് നൽകാൻ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് അഭിനിമോൾ രാജേന്ദ്രൻ ഉത്തരവിട്ടു.
ഭാഗ്യലക്ഷ്മിക്കെതിരെ യൂട്യൂബിലൂടെ പരാമർശം നടത്തി എന്നാരോപിച്ചാണ് ബ്ലോഗറായ വിജയ്.പി.നായരുടെ ലോഡ്ജ് മുറിയിലെത്തി പ്രതികൾ കൈയേറ്റം ചെയ്തത്. ബ്ളോഗറെ ക്രൂരമായി മർദ്ദിച്ച പ്രതികൾ അയാളുടെ ദേഹത്ത് ചൊറിയണം കൊണ്ട് അടിക്കുകയും ദേഹത്ത് കറുത്ത മഷി ഒഴിയ്ക്കുകയും ചെയ്തു. പ്രതികൾ തന്റെ മൊബെെലും ലാപ്ടോപ്പും എടുത്ത് കൊണ്ട് പോയെന്നാണ് വിജയ്.പി.നായരുടെ പരാതി.
ഭാഗ്യലക്ഷ്മിക്ക് പുറമെ വെമ്പായം സ്വദേശി ഷജ്ന എന്ന ദിയസന, കണ്ണൂർ സ്വദേശി ശ്രീലക്ഷ്മി ചിറയ്ക്കൽ എന്നിവരാണ് മറ്റ് പ്രതികൾ. കേസ് വീണ്ടും മാർച്ച് മൂന്നിന് പരിഗണിക്കും.