usha

കോഴിക്കോട്: ഫ്ലാറ്റ് തട്ടിപ്പ് പരാതിയിൽ അത്ലറ്റ് പി ടി ഉഷയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി മുൻ ഇന്റർനാഷണൽ താരവും കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ ഉഷയുടെ ജൂനിയറുമായിരുന്ന ജെമ്മ ജോസഫ് രംഗത്തെത്തി. വാഗ്ദ്ധാനം ചെയ്ത ഫ്ലാറ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ പി ടി ഉഷ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് ഉഷയുടെ ഭാഗത്താണെന്നുമാണ് ജെമ്മ ജോസഫ് പറയുന്നത്.

നേരത്തേ ഫ്ലാറ്റ് നൽകാമെന്ന് പറഞ്ഞ് 46 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ  പി.ടി. ഉഷയടക്കം ഏഴു പേർക്കെതിരെ വഞ്ചനാ കുറ്റത്തിനാണ് വെള്ളയിൽ പൊലീസ് കേസെടുത്തിരുന്നു. ജെമ്മയുടെ പരാതിയിലാണ് കേസെടുത്തത്. പറഞ്ഞ സമയത്ത് ഫ്ലാറ്റ് രജിസ്റ്റർ ചെയ്ത് നൽകിയില്ലെന്നും പണം തിരിച്ചുനൽകിയില്ലെന്നും പരാതിയിൽ പറയുന്നു. മെഡിക്കൽ കോളജിലെ മുൻ ഡോക്ടർ അടക്കമുള്ളവരും പ്രതികളാണ്. അടുത്ത സുഹൃത്തായ പി.ടി ഉഷ, നിരന്തരം പ്രേരിപ്പിച്ചതിനാൽ ഫ്ലാറ്റിനായി തുക നൽകി താൻ വഞ്ചിതയായെന്ന് ജെമ്മ ജോസഫ് പരാതിയിൽ പറയുന്നത്.