arrest

വണ്ടിപ്പെരിയാർ: 13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ആസാം സ്വദേശി അംസർ അലിയെയാണ് (22) വണ്ടിപ്പെരിയാർ പൊലീസ് പാലക്കാട് നിന്ന് പിടികൂടിയത്. കഴിഞ്ഞദിവസം ആസാം സ്വദേശിയായ പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരനും കുട്ടിയെ കാണുന്നില്ലെന്ന് വണ്ടിപ്പെരിയാർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അംസർ അലിയെ പിടികൂടുന്നത്. പെൺകുട്ടിയ്ക്കൊപ്പം ഇയാളെയും കാണാതാതിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കോട്ടയം പാലക്കാട് വഴി പെൺകുട്ടിയെ കടത്തികൊണ്ട് പോകുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്‌പെക്ടർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ല സംഘം പാലക്കാട് നിന്ന് പ്രതിയെയും കുട്ടിയെയും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിരവധി തവണ പീഡിപ്പിച്ചിരുന്നതായി ബാലിക പൊലീസിന് മൊഴി നൽകി. തുടർന്ന് പോക്‌സോ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ റെജിമോൻ, സി.പി.ഒ എസാക്കിദുരൈ, ജിമ്മി ജോർജ്, വിജി. വി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.