
ന്യൂഡൽഹി: ജോർജ് ഓണക്കൂറിന്റെ ആത്മകഥയായ ഹൃദയരാഗങ്ങൾക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ബാലസാഹിത്യ പുരസ്‌കാരത്തിന് രഘുനാഥ് പലേരിയും യുവപുരസ്‌കാരത്തിന് മോബിൻ മോഹനും അർഹരായി. രഘുനാഥ് പലേരിയുടെ 'അവർ മൂവരും ഒരു മഴവില്ലും' എന്ന കൃതിയ്ക്കും മോബിൻ മോഹന്റെ 'ജക്കരാന്ത' എന്ന നോവലിനുമാണ് പുരസ്കാരങ്ങൾ ലഭിച്ചത്.
സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിട്ട്യൂട്ട് ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയർമാൻ, ബാലസാഹിത്യ ഇൻസ്റ്റിട്ട്യൂട്ട് ഡയറക്ടർ, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളിൽ ജോർജ് ഓണക്കൂർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം (1980, 2004), തകഴി അവാർഡ് (2006), കേശവദേവ് സാഹിത്യ അവാർഡ് (2009) എന്നീ പുരസ്കാരങ്ങൾക്കും അർഹനായിട്ടുണ്ട്.
അകലെ ആകാശം, ഇല്ലം, ഉൾക്കടൽ, ഉഴവുചാലുകൾ, എഴുതാപ്പുറങ്ങൾ, കൽത്താമാര, കാമന, സമതലങ്ങൽക്കപ്പുറം, ഹൃദയത്തിൽ ഒരു വാൾ, നായക സങ്കല്പം മലയാളനോവലിൽ, ഞാൻ ഒരു കൈയൊപ്പ് മാത്രം, നാട് നീങ്ങുന്ന നേരം, നാലു പൂച്ചക്കുട്ടികൾ, പ്രണയകഥകൾഅടരുന്ന ആകാശം, എന്റെ സഞ്ചാരകഥകൾ, ഒലിവുമരങ്ങളുടെ നാട്ടിൽ തുടങ്ങിയവയാണ് പ്രധാന കൃതികൾ.