പന്തളം : പന്തളം നഗരസഭയുടെ അതിർത്തിയിൽ വെൺമണി പഞ്ചായത്തിലെ പുന്തലയുമായി ബന്ധിപ്പിക്കുന്ന ഐരാണിക്കുടിക്കടവിൽ കടത്തുവള്ളം വേണമെന്ന് കോൺഗ്രസ്. കടവിലെ പിഡബ്ലുഡി. കടത്തു കടവിൽ സ്ഥിരമായി ഏർപ്പെടുത്തിയിരുന്ന വള്ളക്കടത്ത് 2018ൽപ്രളയത്തിനു ശേഷം സന്നദ്ധ സംഘടന നൽകിയ വള്ളത്തിലാണ് കടത്തു നടത്തിയിരുന്നത്. മൂന്ന് എം.എൽ.എമാരും തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളും ചേർന്ന് വിപുലമായ ചടങ്ങിലാണ് വള്ളം നൽകിയതെങ്കിലും വള്ളത്തിന്റെ ആയുസ് അധികം നീണ്ടില്ല. അച്ചൻകോവിലാറ്റിൽ ഐരാണിക്കുടി 'വയറപ്പുഴ തുടങ്ങിയ കടവുകളിൽ മേയ് മാസം മുതൽ എട്ട് മാസത്തേക്കാണ് കടത്ത് അനുവദിക്കാറുള്ളത്. എന്നാൽ 12 മാസവും കടത്തിനാവശ്യമായതിനാൽ ജനപ്രതിനിധികളുടെ ആവശ്യപ്രകാരം തുടർന്നുള്ള നാലു മാസത്തേക്കു കൂടികടത്ത് നീട്ടി പിഡബ്ലുഡി നൽകാറുണ്ടെങ്കിലും വള്ളം കടത്തുന്ന താൽക്കാലിക ജീവനക്കാർക്കുള്ള വേതനം കിട്ടാൻ അവർ 12 മാസത്തോളം കാത്തിരിക്കണം. വാടകയ്‌ക്കെടുക്കുന്ന വള്ളങ്ങളുടെ വാടക കൊടുക്കാനോ മറ്റു തൊഴിലുകളൊന്നുമില്ലാതെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ വള്ളം കടത്തുന്ന ഇവർക്ക് നിത്യവൃത്തിക്കോ മറ്റ് യാതൊരു മാർഗവുമില്ല. വർഷങ്ങളായി താൽക്കാലിക ജോലി നോക്കുന്ന ഇവരെ സ്ഥിരപ്പെടുത്താനാവവശ്യമായ നടപടി സ്വീകരിക്കാനും യഥാസമയങ്ങളിൽ തന്നെ വേതനം ലഭ്യമാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് കൗൺസിലർമാരായ കെ.ആർ.വിജയകുമാർ. പന്തളം മഹേഷ് ,സുനിതാ വേണു, രത്‌നമണി സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.