justin-fahima-beevi
ജസ്റ്റിസ് ഫാത്തിമാ ബീവി

ജസ്റ്റിസ് ഫാത്തിമാ ബീവി സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാ ജസ്റ്റിസിന്റെ പദവി വഹിച്ചിട്ട് 32 വർഷം തികഞ്ഞു. പഠിച്ചു മുന്നേറണമെന്ന ആഗ്രഹത്തിന്റെ പിന്നാലെ സഞ്ചരിച്ച മാതൃകാജീവിതത്തിലൂടെ...

ലക്ഷ്യത്തിലേക്ക് മിന്നൽപ്പിണറായി പായുന്ന ഒാട്ടക്കാരിയായിരുന്നു കുഞ്ഞു ഫാത്തിമ. സ്‌കൂൾ കായിക മേളയിലെ ഒാട്ടമത്സരങ്ങളിൽ ഫാത്തിമയുടെ വേഗതയെ തോൽപ്പിക്കാൻ ആരുമുണ്ടായിരുന്നില്ല. കോളേജിലെ അത്‌ലറ്റിക് മീറ്റിലും ഫിനിഷിംഗ് പോയിന്റിലേക്ക് ഒന്നാമതായി കുതിച്ചെത്തിയ താരം. പഠനത്തിലും എല്ലാവർക്കും മുന്നിലായിരുന്ന ഫാത്തിമ നിയമത്തിന്റെ ട്രാക്കിലൂടെ  സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാ ജസ്റ്റിസിന്റെ  കിരീടം അണിഞ്ഞിട്ട് 32 വർഷം തികഞ്ഞു. രാജ്യത്തെ ആദ്യത്തെ  വനിതാ മുൻസിഫും  ഹൈക്കോടതിയിലെ ആദ്യ വനിതാജഡ്‌ജിയും ഫാത്തിമ ബീവിയാണ്. തമിഴ്നാട് ഗവർണറായും മനുഷ്യാവകാശ കമ്മിഷൻ അംഗമായും സേവനം തുടർന്ന ഫാത്തിമ ബീവി, അകത്തളങ്ങളിൽ ഒതുങ്ങിക്കൂടാൻ നിർബന്ധിച്ച സാമൂഹ്യവ്യവസ്ഥിതിയെ ചെറുത്തു തോൽപ്പിച്ച പോരാളിയായിരുന്നു. നിയമരംഗത്ത് ശോഭിച്ച വനിതയെന്ന നിലയിൽ റെക്കോർഡുകൾക്ക് ഉടമയായി. പത്തനംതിട്ട നഗരത്തിലെ അണ്ണാ വീട്ടിൽ മീരാസാഹിബിന്റേയും ഖദീജാബീവിയുടേയും എട്ടു മക്കളിൽ മൂത്തയാളാണ് ജസ്റ്റിസ് ഫാത്തിമ ബീവി. വിവാഹ ജീവിതം വേണ്ടെന്നു വച്ചു. തൊണ്ണൂറ്റി  നാലാം വയസിൽ വിശ്രമകാലം ചെലവിടുമ്പോൾ പിന്നിട്ട പാതകൾ ഒാർമത്താളുകളിൽ മായാതെ കിടപ്പുണ്ട്.

fathima

മുഖം കറുപ്പിച്ച തീരുമാനം

ഇന്നത്തെപ്പോലെയുള്ള സാമൂഹിക ചുറ്റുപാടായിരുന്നില്ല തന്റെ പഠന കാലമെന്ന് ഫാത്തിമ ബീവി പറയുന്നു. വീടു വിട്ട് തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നപ്പോൾ പലരും എതിർത്തു. ബാപ്പ നല്ല പിന്തുണ നൽകി. എം.എസ്സി കെമിസ്ട്രി പഠിക്കാനാഗ്രഹിച്ച തന്നെ വഴിതിരിച്ചുവിട്ടത് അദ്ദേഹമാണ്. അന്നത്തെ ലാ കോളേജ് പ്രിൻസിപ്പൽ സുബ്രഹ്മണ്യം പോറ്റി എല്ലാ സഹായവും നൽകി. പഠിക്കാനുള്ള എല്ലാ സാഹചര്യവും അന്ന് ലഭിച്ചിരുന്നു. യാഥാസ്ഥിതിക വാദികൾ മുഖം കറുപ്പിച്ചെങ്കിലും മകൾക്ക് ഉന്നത വിദ്യാഭ്യാസം നൽകാനുള്ള ഉറച്ച തീരുമാനത്തിലായിരുന്നു ബാപ്പ മീരാസാഹിബ്. ഉമ്മ ഖദീജാ ബീവി ഭർത്താവിന്റെ തീരുമാനത്തിനൊപ്പം നിന്നു. മുസ്ലിം വിഭാഗത്തിലുള്ളവരെ  വിദ്യാഭ്യാസരംഗത്ത് പ്രോത്സാഹിപ്പിക്കാൻ ചിത്തിര തിരുനാൾ മഹാരാജാവിന്റെ ദിവാനായിരുന്ന മുഹമ്മദ് ഹബീബുള്ള കൊണ്ടുവന്ന നിയമം തന്റെ  ഉന്നതവിദ്യാഭ്യാസത്തിന്  തുണയായി. തിരുവനന്തപുരം ലാ കോളേജിൽ നിയമപഠനം ഒന്നാം റാങ്കോടെ പൂർത്തിയാക്കി. ബാർ കൗൺസിലിന്റെ ഒരു വർഷത്തെ കോഴ്‌സിൽ ഒന്നാം റാങ്കും സ്വർണമെഡലും നേടി. അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് കെ.ആർ. ഗൗരി അമ്മ സഹപാഠിയായിരുന്നു. തിരുവനന്തപുരത്തെ താമസത്തിനിടെ എഴുത്തുകാരിയായിരുന്ന ഹൃദയകുമാരി, സഹോദരിയും കവയിത്രിയുമായ സുഗതകുമാരി തുടങ്ങിയവർ ആത്മസുഹൃത്തുക്കളായി. കേരളകൗമുദി കുടുംബവുമായും അടുപ്പമുണ്ടായിരുന്നു.

fathima2

കാലം കടന്നപ്പോൾ

ഇന്നത്തെ കാലത്തെ വിധിന്യായങ്ങൾ ശ്രദ്ധിക്കാറുണ്ട്. ജഡ്‌ജിമാരിൽ ലോക വിജ്ഞാനമുളളവർ കുറവാണെന്ന് അഭിപ്രായമുണ്ട് ഫാത്തിമ ബീവിക്ക്. തന്റെ കാലത്ത് ജനങ്ങളുമായി സംവദിക്കുന്ന സാമർത്ഥ്യമുള്ള ജഡ്‌ജിമാർ ധാരാളമുണ്ടായിരുന്നു. ജഡ്‌ജിയായി ചുമതലയേൽക്കുമ്പോൾ മാതൃകയായി മുന്നിൽ ഒട്ടേറെ മുതിർന്ന ജഡ്‌ജിമാരുണ്ടായിരുന്നു. ഇപ്പോഴത്തെ ജഡ്‌ജിമാരുടെ വിധിന്യായങ്ങളിൽ രാഷ്ട്രീയ സ്വാധീനം കടന്നുകൂടാറുണ്ട്. ജഡ്‌ജിമാരുടെ നിയമനങ്ങളും സ്ഥലം മാറ്റങ്ങളും ഇന്നത്തെപ്പോലെ വിമർശിക്കപ്പെടുന്ന സാഹചര്യം തന്റെ കാലത്തില്ലായിരുന്നുവെന്ന് ഫാത്തിമ ബീവി പറഞ്ഞു. നിയമപഠന രംഗത്തേക്ക് കൂടുതൽ പെൺകുട്ടികൾ എത്തിയതിൽ സന്തോഷം തോന്നുന്നു. തന്റെ പഠനകാലത്ത് നിയമ പഠനം കൂടുതലും പുരുഷ കേന്ദ്രീകൃതമായിരുന്നു. സ്ത്രീകൾ മുന്നോട്ടു വന്നില്ല എന്ന് കരുതരുത്. കുറവായിരുന്നു എന്നുമാത്രം. ഇപ്പോൾ അഭിഭാഷക രംഗത്തും ജഡ്‌ജിമാരായും പ്രശസ്‌തരായ വനിതകൾ ഒട്ടേറെയുണ്ട്. ഭരണഘടനയിൽ മാത്രം വിശ്വാസമർപ്പിച്ച് സത്യസന്ധമായും നിർഭയമായും യുക്തിബോധത്തോടെയും ജഡ്‌ജിമാർ വിധിയെഴുതണം. നിയമം ആഴത്തിൽ പഠിക്കണം. വിദേശ രാജ്യങ്ങളിലെ ഭരണഘടനകളിലും വ്യക്തമായ അവഗാഹം ഉണ്ടായിരിക്കണം.

ee

അഭിഭാഷകയായി തുടക്കം

പത്തനംതിട്ട  മുസ്ലിം എൽ.പി സ്‌കൂളിൽ  നിന്നും കാതോലിക്കേറ്റ്  ഹൈസ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസവും തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് ബിരുദപഠനവും കഴിഞ്ഞാണ്  ലാ കോളജിൽ നിയമപഠനത്തിന് ചേർന്നത്. കൊല്ലം മുൻസിഫ് കോടതിയിലാണ് ഫാത്തിമ അഭിഭാഷകയായി പ്രാക്ടീസ് ആരംഭിച്ചത്. പി.എസ്.സി പരീക്ഷയിലൂടെ നിയമിക്കപ്പെട്ട ആദ്യ മുൻസിഫാണ്. 1958 ലാണ്  മുൻസിഫ് ആയി നിയമനം ലഭിക്കുന്നത്. തൃശൂരിൽ നിയമനം  ലഭിച്ച ഫാത്തിമാബീവി ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിതയായ ജുഡീഷ്യൽ  ഓഫീസർ എന്ന സ്ഥാനത്തിനും അർഹയായി. 1974ൽ  ജില്ലാ  ജഡ്‌ജിയായതോടെ  രാജ്യത്തെ ഒന്നാമത്തെ മുസ്ലിം വനിത ജഡ്‌ജി എന്ന ബഹുമതിയും ലഭിച്ചു. 1980 ൽ  ഇൻകം ടാക്‌സ്  അപ്പലേറ്റ് ട്രൈബ്യൂണൽ മെമ്പർ ആയതോടെ ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയായി.1968ൽ സബ് ഓർഡിനേറ്റ്  ജഡ്‌ജ് ആയി. പിന്നീട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയും ജില്ലാ സെഷൻസ് ജഡ്‌ജായും സ്ഥാനക്കയറ്റം. 1984ൽ ഹൈക്കോടതി സ്ഥിരം ജഡ്‌ജിയായി.  ഹൈക്കോടതിയിലെ ആദ്യ മുസ്ളീം ജഡ്‌ജി എന്ന ബഹുമതിയും  ലഭിച്ചു.1989 ഒക്ടോബർ 6ന് സുപ്രീം കോടതിയിൽ ജഡ്‌ജിയായി. മൂന്ന് വർഷം ആ പദവിയിലിരുന്ന ശേഷമാണ് വിരമിച്ചത്. 1997ൽ തമിഴ്നാട് ഗവർണറായി അന്നത്തെ കേന്ദ്രസർക്കാർ നിയമിച്ചപ്പോൾ, ആ  സ്ഥാനം അലങ്കരിച്ച ആദ്യ മുസ്ളീം വനിതയായി. പ്രവർത്തന മണ്ഡലത്തിലെ മികവിന് അംഗീകാരമായി സ്ഥാനമാനങ്ങൾ ഫാത്തിമബീവിയെ തേടിയെത്തിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.