
കൊല്ലം: സെറിബ്രൽ പാൾസിയും ഓട്ടിസവും ഉൾപ്പെടെ ബുദ്ധിപരമായ ഭിന്നശേഷികളുള്ള കുട്ടികളുടെ ആവശ്യത്തിനായി വാങ്ങുന്ന സ്വകാര്യ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതായി ധന മന്ത്രി കെ. എൻ. ബാലഗോപാൽ. നിലവിൽ ശാരീരികമായ ഭിന്നശേഷിയുള്ള
കുട്ടികൾക്കായി വാങ്ങുന്ന വാഹനങ്ങൾക്കാണ് നികുതി ഇളവുള്ളത്. ഭിന്നശേഷിക്കാരുള്ള കുടുംബങ്ങൾക്ക് നികുതി ഒഴിവാകുന്നത് സഹായകരമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.