cycle
അഡ്വഞ്ചർ പാർക്കിൽ പുതുതായി ഏർപ്പെടുത്തിയ സംവിധാനങ്ങളുടെ സുരക്ഷാ പരിശോധന നടത്തുന്ന ഡി.ടി.പി.സി സെക്രട്ടറി ഡോ. രമ്യ ആർ.കുമാർ

 അഡ്വഞ്ചർ പാർക്കിൽ പുതിയ ഐറ്റങ്ങൾ

കൊല്ലം: സാഹസികതയ്ക്ക് രുചിയുടെ മേമ്പൊടി ചേർത്ത് ക്രിസ്മസ്-പുതുവത്സര വിസ്മയമൊരുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ. ആശ്രാമം അഡ്വഞ്ചർ പാർക്കിലാണ് സാഹസിക വിനോദങ്ങൾക്ക് വേറിട്ട മുഖം നൽകുന്ന ഇനങ്ങളൊരുക്കിയത്. ചൂണ്ടയിട്ട് മീൻ പിടിക്കാനുള്ള സൗകര്യവും പുതുതായി ഏർപ്പെടുത്തി.
നൂൽപ്പാലത്തിലെന്ന പോലെ സൈക്കിൾ ചവിട്ടാനുള്ള റോപ് സൈക്ലിംഗ് സാഹസികരെ ആകർഷിക്കും. ശരീരത്തിന്റെ സന്തുലിതാവസ്ഥയെ ബീം ബാലൻസിംഗ് വഴി പരിശോധിക്കാം. തൂക്ക്പാലത്തിന് സമാനമായ ബീം ബാലൻസിംഗ് സംവിധാനത്തിലൂടെ പതറാതെ നടക്കാനും വേണം അൽപ്പം സാഹസികത. കമാൻഡോ നെറ്റിൽ അള്ളിക്കയറി പോകാൻ ശാരീരികക്ഷമത ഉറപ്പായും വേണം. മരങ്ങൾക്കിടയിൽ കപ്പിയിൽ തൂങ്ങി അതിവേഗം പോകാനായി സിപ് ലൈനും ഒരുക്കിയിട്ടുണ്ട്. റൈഫിൾ ഷൂട്ടിംഗും, അമ്പെയ്ത്തിനുള്ള സന്നാഹങ്ങളുമൊക്കെ പുതുമ നിറയ്ക്കുകയാണ് ഇവിടെ. സാഹസികതയ്‌ക്കൊപ്പം വ്യായാമ പ്രധാനമായ അന്തരീക്ഷമാണ് സജ്ജമാക്കിയിട്ടുള്ളത്.
കായിക ഇനമെന്ന നിലയ്ക്ക് മീൻപിടുിത്തം കൂടി പുതുതായി ഉൾപ്പെടുത്തിയുണ്ട്. പിടിക്കുന്ന മീൻ തത്സമയം പാചകം ചെയ്ത് കഴിക്കാനായി ഗ്രിൽ കൗണ്ടറും തയ്യാർ. ആശ്രാമത്തെ കലാകാരന്മാരുടെ കൂട്ടായ്മയിൽ നിന്നുള്ളവർ ഇവിടെയെത്തുന്നവർക്കായി കരകൗശല ഉത്പന്നനിർമ്മാണ പരിശീലനവും നൽകും. ജെറ്റ് സ്കീയിംഗ്, പാരാസെയിലിംഗ്, കയാക്കിംഗ്, ചെറുവള്ള യാത്ര, ഫ്‌ളൈബോർഡ് തുടങ്ങിയവയും മുമ്പെന്ന പോലെ തുടരുന്നു. കൂടുതൽ ഇനങ്ങൾ സ്വീകാര്യതയ്ക്ക് അനുസൃതമായി ഏർപ്പെടുത്തുമെന്ന് ഡി. ടി. പി. സി. സെക്രട്ടറി ഡോ. രമ്യ ആർ. കുമാർ അറിയിച്ചു.

 അമ്പെയ്ത്ത്, ബോട്ടിംഗ്


റോപ് സൈക്ലിംഗ്, സിപ് ലൈൻ എന്നിവയ്ക്ക് 177 രൂപയും മറ്റ് ഇനങ്ങൾക്കെല്ലാം 118 രൂപയുമാണ് നിരക്ക്. അമ്പെയ്ത്തിൽ 5 എണ്ണം ലക്ഷ്യത്തിൽ കൊണ്ടാൽ ഈടാക്കിയ തുക തിരികെ നൽകും. ഇതേ മാനദണ്ഡ പ്രകാരം എട്ട് ഗൺഷോട്ടുകൾ ലക്ഷ്യത്തിലെത്തിച്ചും തുക നേടാം. ജെറ്റ് സ്കി, ബേസിക് സ്കി, രണ്ട് പേർക്കുള്ള സ്പീഡ് ബോട്ട് എന്നിവയ്ക്ക് 590 രൂപ. കയാക്കിംഗ്, ബനാന ബോട്ട് ഡ്രൈവ് എന്നിവയ്ക്ക് 236 വീതവും. രണ്ട് പേർക്കുള്ള കയാക്കിംഗിന് 413 രൂപ. മുക്കാൽ മണിക്കൂർ നീളുന്ന സാമ്പ്രാണിക്കോടി യാത്രയ്ക്ക് 3540 രൂപ നൽകണം. ഇതേ നിരക്കിൽ ഫ്‌ളൈബോർഡ് ഉപയോഗിക്കാം.