tripti-desai-will-be-stop

തിരുവനന്തപുരം: സർവകലാശാലാ നിയമനങ്ങളിൽ രാഷ്ട്രീയ അതിപ്രസരമാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഗവർണർ അയച്ച കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.

ഭരണഘടനാ പദവിയോട് സർക്കാർ കാട്ടുന്ന സമീപനത്തോടുള്ള പ്രതികരണമാണിത്. ഭരണഘടനയെ അട്ടിമറിക്കാനുള്ള പിണറായി സർക്കാരിന്റെ തുടർച്ചയായ ശ്രമങ്ങൾ ഗവർണർ തുറന്നു കാണിച്ചിരിക്കുകയാണ്. ഗവർണറുടെ നിലപാടാണ് കേരളത്തിലെ ജനങ്ങൾക്കുമുള്ളത്. ചാൻസലറുടെ അധികാരം ഭരണഘടനാദത്തമാണ്. അത് സർക്കാരിന്റെ ഔദാര്യമല്ലെന്ന് മുഖ്യമന്ത്രിയും പരിവാരങ്ങളും മനസിലാക്കണം.

സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലും വ്യാപകമായ ബന്ധു-രാഷ്ട്രീയ നിയമനങ്ങളാണ് നടക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്ന മുഴുവൻ അനധികൃത നിയമനങ്ങളും റദ്ദാക്കണം. മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും ബന്ധുക്കളെ സർവ്വകലാശാലകളിൽ തിരുകിക്കയറ്റിയ വൈസ്ചാൻസലർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുക്കണം.

പിണറായി വിജയനും കമ്മ്യൂണിസ്റ്റുകാർക്കും ഇന്ത്യൻ ഭരണഘടനയോട് പുച്ഛമാണ്. അവർക്ക് കമ്മ്യൂണിസ്റ്റ് ഭരണഘടനയോടാണ് കൂറ്. ഇന്ത്യാ മഹാരാജ്യത്തെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് താനെന്ന് പിണറായി മറക്കരുത്.

ഗവർണർക്ക് ബി.ജെ.പി പൂർണ പിന്തുണ നൽകും. സർവകലാശാലകളിൽ രാഷ്ട്രീയ കടന്നുകയറ്റമാണെന്ന് ബി.ജെ.പി നേരത്തേ പറഞ്ഞിരുന്നതാണ്. അതേ വിമർശനമാണ് ഗവർണറുടെ കത്തിലുമുള്ളത്. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നത് ഇത്തരം രാഷ്ട്രീയ നിയമനങ്ങളാണ്. ഇതിനെതിരെ ബി.ജെ.പി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

 രാഷ്ട്രീയമില്ലെന്ന് കണ്ണൂർ വി.സി

രാഷ്ട്രീയമില്ലെന്നും തന്നെ നിയമിച്ചത് ഗവർണറാണെന്നും പുനർനിയമനം നടത്തിയവർ തന്നെ മറുപടി പറയട്ടെയെന്നും കണ്ണൂർ സർവകലാശാല വി.സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.
രാഷ്ട്രീയ നിയമനമാണ് ഗോപിനാഥ് രവീന്ദ്രന്റേതെന്ന വിവാദങ്ങൾക്കിടെയാണ് കഴിഞ്ഞദിവസം ഗവർണറുടെ കത്ത് പുറത്തുവന്നത്. ഇത്തരത്തിലുള്ള പുനർനിയമനം സംസ്ഥാനത്ത് ആദ്യമാണ്. കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും വി.സി വ്യക്തമാക്കി. പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ വി.സിയായി പുനർനിയമനം നൽകിയത് കഴിഞ്ഞ മാസമാണ്. കാലാവധി അവസാനിച്ചതിനു തൊട്ടടുത്ത ദിവസമായിരുന്നു നിയമന ഉത്തരവ്. പുതിയ വി.സിയെ തിരഞ്ഞെടുക്കാൻ രൂപീകരിച്ച കമ്മിറ്റിയും ഇതിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു.