
തിരുവനന്തപുരം: ഒരു വീട്ടമ്മ നേരിടുന്ന ഗാർഹിക പീഡന പരാതി അറിയിക്കാൻ ഫോണിൽ വിളിച്ചപ്പോൾ പൊലീസ് തന്നോട് മോശമായി പെരുമാറിയെന്ന് സംസ്ഥാനത്തെ ആദ്യ വനിതാ ഡി.ജി.പി ആർ.ശ്രീലേഖ. ശംഖുംമുഖം അസി.കമ്മിഷണർ തന്നോട്ട് തട്ടിക്കയറിയെന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. ജനുവരിയിലാണ് ശ്രീലേഖ ഡി.ജി.പിയായി വിരമിച്ചത്. മുൻ ഡി.ജി.പിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കുമെന്നും ശ്റീലേഖ ചോദിക്കുന്നു. കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുമാണ് ശ്രീലേഖ.
ശ്റീലേഖയുടെ പോസ്റ്റിൽ നിന്ന്:
"എന്തുകൊണ്ടാണ് പൊലീസിന് ഇത്റയും ചീത്തപ്പേരുണ്ടായത്? ശംഖുംമുഖം അസി. കമ്മിഷണറിൽ നിന്ന് എനിക്കും വളരെ മോശം അനുഭവമാണുണ്ടായത്. ഒരു സാധാരണക്കാരിയായ സ്ത്റീ സഹായം തേടി എന്നെ വിളിച്ചിരുന്നു. ആത്മഹത്യയുടെ വക്കിലായിരുന്നു അവർ. ഭയാനകമായ പീഡനങ്ങളാണ് നേരിട്ടത്. വലിയതുറ പൊലീസ് സ്റ്റേഷൻ, വനിതാ സെൽ മറ്റു ചില പൊലീസ് ഓഫീസുകളെ സമീപിച്ചു. അവരെല്ലാം ഭീഷണിപ്പെടുത്തി.കുഞ്ഞുമായി ഭർത്താവിന്റെ വീടൊഴിയാനാണ് പൊലീസുകാർ അവരോട് ആവശ്യപ്പെട്ടത്. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ചപ്പോൾ അയാൾ എന്നോട് ഫോണിലൂടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്വന്തം പേര് വെളിപ്പെടുത്തി സംസാരിക്കാൻ പോലും അദ്ദേഹം തയാറായില്ല. ഈ വിഷയത്തിൽ ഞാൻ പൊലീസിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് എന്നോട് പറഞ്ഞു. ഇങ്ങനെയുള്ള സ്ത്റീകൾ പറയുന്ന കഥകൾ കേട്ട് തന്നെ പോലെയുള്ള ഉദ്യോഗസ്ഥരെ വിളിക്കരുതെന്നും എ.സി.പി പറഞ്ഞു. എ.സി.പിയുടെ പെരുമാറ്റത്തെ കുറിച്ച് പരാതിപ്പെടാൻ ഞാൻ ക്റമസമാധാനചുമതലയുള്ള എ.ഡി.ജി.പിയെ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം എന്റെ കാൾ എടുത്തില്ല. കാര്യങ്ങൾ വിശദീകരിച്ച് അദ്ദേഹത്തിന് ഞാനൊരു എസ്.എം.എസ് അയച്ചു. എന്താണ് എ.ഡി.ജി.പി ചെയ്യുന്നത് എന്ന് നോക്കാം. പാവം സ്ത്രീ, ആത്മഹത്യ മാത്റമായിരിക്കുമോ ഇനി അവർക്കുള്ള ഏകവഴി എന്നാണ് എന്റെ ആശങ്ക"