
തിരുവനന്തപുരം: കഴക്കൂട്ടം തൃപ്പാദപുരത്ത് വീട്ടിൽ നാടൻബോംബെറിഞ്ഞ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിലായി. ആറ്റിപ്ര ചെങ്കൊടിക്കാട് പുതുവൽ പുത്തൻവീട്ടിൽ കട്ട സുധീഷ് എന്ന സുധീഷ് കുമാറിനെയാണ് (28) കഴക്കൂട്ടം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഏപ്രിൽ 4നായിരുന്നു സംഭവം. രാത്രി 12ഓടെ ഓട്ടോറിക്ഷയിൽ വന്ന പ്രതികൾ, തൃപ്പാദപുരം സ്വദേശി ചന്ദ്രന്റെ വീടിന് നേരെ നാടൻബോംബെറിഞ്ഞശേഷം രക്ഷപ്പെടുകയായിരുന്നു.
സംഭവശേഷം ഒളിവിലാരുന്ന പ്രതിയെ സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഹരി. സി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ്, എസ്.ഐ മിഥുൻ, സി.പി.ഒമാരായ സജാദ്ഖാൻ, നസിമുദ്ദീൻ, ശ്യാം, ബിനു, അരുൺ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്‌തത്. കേസിലെ മറ്റൊരു പ്രതിയായ കല്ലിംഗൽ ശരണ്യ ഭവനിൽ ശരത്തിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. പ്രതിയെ റിമാൻഡ് ചെയ്‌തു.