e-pos

കൊച്ചി: അഞ്ചു ദിവസത്തിനു ശേഷം ജില്ലയിലെ റേഷൻ വിതരണം പുനരാരംഭിച്ചു. ഇ-പോസ് മെഷീന്റെ തകരാർ താത്കാലികമായി പരിഹരിക്കപ്പെട്ടതിനേത്തുടർന്നാണ് റേഷൻ വിതരണം വീണ്ടും ആരംഭിച്ചത്. ഇന്നലെ ജില്ലയിലെ വിവിധ റേഷൻ കടകളിൽ 30 പേർവരെ റേഷൻ വാങ്ങാനെത്തിയെന്ന് വ്യാപാരികൾ പറഞ്ഞു.
3.30മുതൽ 6.30വരെയാണ് ജില്ലയിലെ റേഷൻ കടകൾ പ്രവർത്തിക്കുന്നത്. ഇപ്പോൾ മെഷീന് മുൻപത്തേതിനേക്കാൾ വേഗതയുണ്ട്.
വ്യാഴാഴ്ച ജില്ലയിലെ ചില റേഷൻകടകളിൽ 50 ഓളം പേരെത്തി. സമയം കുറവായതിനാൽ തിരക്ക് വർദ്ധിക്കുന്നത് റേഷൻ വിതരണത്തെ ബാധിക്കും. ഏറെ നേരം വൈകിയാണ് കടകളടച്ചത്. ചിലയിടത്ത് കടകൾ കൃത്യ സമയത്ത് അടച്ചതിനാൽ മുഴുവൻ പേർക്കും റേഷൻ ലഭിച്ചില്ലെന്നും പരാതിയുണ്ട്.
മെഷീൻ തകരാർ മൂലം വെള്ളി, ശനി, ഞായർ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ജില്ലയിലെ റേഷൻ വിതരണം താറുമാറായത്. റേഷൻ കാർഡുകളുടെ എണ്ണം വർദ്ധിച്ചതോടെ ഇ-പോസ് മെഷീന് ലോഡ് താങ്ങാനാകാതെ വന്നതാണ് തകരാറിന് കാരണമെന്നാണ് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ വിശദീകരണം. ജില്ലയിൽ പലയിടത്തും റേഷൻ കടകൾ ചൊവ്വാഴ്ച ഉച്ചയോടെ അടച്ചിരുന്നു.

ഇന്നലെ ആളുകൾ കുറവാണ് എത്തിയത്. അതിനാൽ മെഷീന് നല്ല വേഗത ഉണ്ടായിരുന്നു. ചിലയിടങ്ങളിൽ തിരക്കനുഭവപ്പെട്ടു. വിതരണം എങ്ങനെയാകുമെന്ന് ആശങ്കയുണ്ട്. നിശ്ചിത സമയം സർക്കാർ നിശ്ചയിക്കണം.
അഖിൽ. കെ.കെ
റേഷൻ വ്യാപാരി
പൂത്തോട്ട

മെഷീന് ഇപ്പോൾ നല്ല വേഗത ലഭിക്കുന്നുണ്ട്. വിതരണം സുഗമമാണ്. സമയക്കുറവ് ഉണ്ട് എന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തും.
പി.ആർ. ജയചന്ദ്രൻ,
ജില്ലാ സപ്ലൈ ഓഫീസർ