കിഴക്കമ്പലം: കിഴക്കമ്പലം നെല്ലാട് റോഡ്, നെല്ലാട് റോഡ് വാട്സ് ആപ്പ് കൂട്ടായ്മ നല്കിയ പൊതുതാത്പര്യ ഹർജി കഴിഞ്ഞ ദിവസം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചു. തകർന്നുകിടക്കുന്ന റോഡിന്റെ 8 കിലോമീറ്റർ ദുരം 2 മാസം കൊണ്ട് പണിപൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് ചീഫ് എൻജിനീയർ കോടതിയെ അറിയിച്ചു. തുടർന്ന് കോടതി റോഡിലുയരുന്ന പൊടിയെപറ്റിയുള്ള നാട്ടുകാരുടെ പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ടു. പൊടി ഒതുക്കാനുള്ള നടപടികൾ ദ്രുതഗതിയലുണ്ടാകുമെന്ന് കേസിൽ സർക്കാരിനു വേണ്ടി ഹാജരായ സീനിയർ ഗവ. പ്ളീഡർ കെ.വി. മനോജ് കുമാർ കോടതിയെ അറിയിച്ചു. വെറ്റ് മിക്സും ഡെൻസ് ബിറ്റുമിനും ഉപയോഗിച്ച് ടാറിംഗ് നടപടി പുരോഗമിക്കുകയാണ്. പൊതുതാത്പര്യ ഹർജിക്ക് തുടർച്ചയായി വാട്സ് ആപ്പ് കൂട്ടായ്മ റോഡ് ബി.എം, ബി.സി നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നല്കിയ പരാതിയുൾപ്പടെ അടുത്ത 10 ന് കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി വച്ചു. അതിനുമുമ്പായി കോടതി നിയോഗിച്ച അമിക്ക്യസ്ക്യൂറിയോട് വിശദമായ റിപ്പോർട്ട് നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.