kurbana

കൊച്ചി: സീറോമലബാർ സഭയിൽ ഏകീകൃത കുർബാനക്രമം നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി സർക്കുലർ പുറപ്പെടുവിച്ചു.

ജനുവരി 7 മുതൽ 15 വരെ കാക്കനാട് സഭാ ആസ്ഥാനത്ത് നടന്ന സിനഡിന് ശേഷം ഇറക്കിയ സർക്കുലർ ജനുവരി 30ന് പള്ളികളിൽ വായിക്കും.

ജനാഭിമുഖ കുർബാന തുടരാൻ അതിരൂപതയ്ക്ക് നവംബർ 27ന് നൽകിയ ഇളവ് സഭാ നിയമപ്രകാരം നിലനിൽക്കില്ലെന്നും ഏകീകൃത കുർബാനക്രമം നടപ്പാക്കണമെന്നും വത്തിക്കാൻ പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്. നിർബന്ധബുദ്ധി ഉപേക്ഷിച്ച് ഏകീകൃത കുർബാനക്രമം അംഗീകരിക്കാൻ തയ്യാറാകണം.

മെത്രാൻമാർ പരിഷ്കരിച്ച കുർബാന മാത്രമേ അർപ്പിക്കാവൂ. ഏകീകൃത കുർബാന നടപ്പായാൽ ജപമാലയുൾപ്പെടെയുള്ളവ നിറുത്തലാക്കുമെന്നും തിരുസ്വരൂപങ്ങളും നൊവേനകളും തിരുനാളാഘോഷങ്ങളും നിരോധിക്കുമെന്നും മറ്റുമുള്ള വ്യാജപ്രചാരണം വിശ്വസിക്കരുതെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.