women

കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ, ലിംഗ വിവേചനം തുടങ്ങിയവ ചെറുക്കുന്നതിന് ജനങ്ങളെ ബോധവത്കരിക്കാൻ ഇനി ജനപ്രതിനിധികൾക്കും സർക്കാർ,അർദ്ധസർക്കാർ ജീവനക്കാർക്കും ക്ലാസ് നൽകും. 
സംസ്ഥാന വനിത ശിശുവികസന വകുപ്പാണ് ക്ലാസുകൾ നടത്തുക.ഗാർഹിക അതിക്രമങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം, ഗാർഹിക അതിക്രമം നേരിടുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ എന്നിവയെക്കുറിച്ച് ഏകദിന സെമിനാർ നടത്തും. 
ബ്ലോക്ക് മെമ്പർമാർ വിവിധ ബ്ലോക്കുകളിൽ അവബോധ ക്ലാസുകൾ നൽകും. ഇവർ ജനങ്ങൾക്ക് പൊതുവായ മാർഗ നിർദ്ദേശങ്ങൾ നൽകും.ഓരോ പരിപാടികളിലും ഒരു ഐ.സി.ഡി.എസിന് 17,000 രൂപ ക്രമത്തിൽ 258 ഐ.സി.ഡി.എസുകൾക്ക് 43,86,000 രൂപ അനുവദിച്ച് ഉത്തരവായി.രാവിലെ 10.30 മുതൽ 12 വരെയും ഉച്ചക്ക് 1.30 മുതൽ 3.30 വരെയുമാണ് സെമിനാർ.ജെന്റർ അവയർനെസ്, സ്‌കീംസ്, സ്ത്രീധന നിരോധന നിയമം, ഗാർഹിക അതിക്രമ നിയമം, ഷെൽറ്റർ ഹോംസ്, കാതോർത്ത്, പൊൻവാക്ക്, രക്ഷാദൂത്, വാട്ട്‌സാപ്പ് ഹെല്പ് ലൈൻ. ഇങ്ങനെ വിവിധ വിഷയങ്ങളിലാണ് ക്ലാസുകൾ.