
കൊച്ചി: ആലുവ സ്വദേശിനിയായ നിയമ വിദ്യാർത്ഥിനി മോഫിയ പർവീൺ ഭർത്തൃവീട്ടിലെ പീഡനങ്ങളെത്തുടർന്ന് ആത്മഹത്യ ചെയ്തെന്ന കേസിലെ ഒന്നാം പ്രതി ഭർത്താവ് മുഹമ്മദ് സുഹൈലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. രണ്ടും മൂന്നും പ്രതികളും സുഹൈലിന്റെ മാതാപിതാക്കളുമായ റുഖിയ, യൂസഫ് എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ നവംബർ 22നാണ് മോഫിയയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ കുറ്റപത്രം നൽകിയെന്നും 65 ദിവസത്തിലേറെയായി കസ്റ്റഡിയിൽ കഴിയുകയാണെന്നും വിലയിരുത്തിയാണ് ജാമ്യം അനുവദിച്ചത്.