ബാലുശ്ശേരി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ബൈക്കിൽ ചെത്തുന്നത് തടയാൻ ഓടിച്ച് പൊലീസ് രംഗത്ത്. ഇന്നലെ ബാലുശ്ശേരി, കോക്കല്ലൂർ ഭാഗങ്ങളിലെ പരിശോധനയിൽ 4 വണ്ടികൾ കസ്റ്റഡിയിലെടുത്തു. രക്ഷിതാക്കളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു.
ലൈസൻസ് എടുക്കാനുള്ള പ്രായം പോലുമാകാത്തവർ ബൈക്കുമെടുത്ത് സ്‌കൂളിലേക്ക് വരെയെത്തുന്നുണ്ടെന്ന പരാതിയിലാണ് പൊലീസ് നടപടി. ഇങ്ങനെ വണ്ടിയോടിക്കുന്നവരുടെ രക്ഷിതാവിന് 3 വർഷം തടവും വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും ചുമത്തുകയോ ഇവ രണ്ടും ഒരുമിച്ച് ചുമത്തപ്പെടുകയോ ചെയ്യാം. പിടിക്കപ്പെടുന്ന വിദ്യാർത്ഥിയ്ക്ക് പിന്നിട് 25 വയസ്സിന് ശേഷമേ ലൈസൻസ് അനുവദിക്കുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.
മയക്കുമരുന്ന് മാഫിയ ഇത്തരം കുട്ടി ബൈക്ക് യാത്രികരെ വലവീശി തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഉപയോഗപ്പെടുത്തുന്നതായും പരാതിയുണ്ട്.