road

അടിമാലി: 2018ലെ പ്രളയത്തിൽ തകർന്ന അടിമാലി -കുമളി ദേശിയപാതയുടെ ഭാഗമായ പനംകുട്ടി പവർഹൗസിന് മുൻഭാഗത്തെ റോഡിന്റെ സംരക്ഷണ ഭിത്തി നിർമ്മാണത്തിന് ഇനിയും നടപടയായില്ല.നിലവിൽ ഒരു വാഹനത്തിന് കടന്നുപോകാൻ തക്ക വിസ്താരമെ ഇവിടെ പാതയ്ക്കുള്ളു.കഴിഞ്ഞ മൂന്ന് വർഷമായി ബലക്ഷയം സംഭവിച്ച ഈ ഭാഗത്തു കൂടിയാണ് വാഹനഗതാഗതം നടക്കുന്നത്.ദേശിയപാതയുടെ ഭാഗമായ വിവിധ ഇടങ്ങളിൽ നിർമ്മാണ ജോലികൾ നടന്നു വരുന്നുണ്ടെന്നിരിക്കെ നിർമ്മാണം കാത്ത് കിടക്കുന്ന ഈ ഭാഗത്തു കൂടി സംരക്ഷണ ഭിത്തി തീർത്ത് അപകട ഭീഷണി ഒഴിവാക്കാൻ ഇടപെടൽ വേണമെന്നാണ് ആവശ്യം.നേരിയ വളവോട് കൂടിയ ഭാഗത്താണ് പാതയ്ക്ക് വീതി നഷ്ടപ്പെട്ടിട്ടുള്ളത്.വിസ്താരക്കുറവ് അറിയാതെ ഇതുവഴിയെത്തുന്ന വാഹനയാത്രികർ പലപ്പോഴും തലനാരിഴക്കാണ് അപകടത്തിൽ നിന്നും ഒഴിവായിപ്പോകുന്നത്.സംരക്ഷണ ഭിത്തി തീർത്ത് റോഡിന് വീതി വർദ്ധിപ്പിക്കുകയും ഗതാഗതം സുഗമമാക്കാൻ ഇടപെടൽ ഉണ്ടാവുകയും വേണമെന്നാണ് ആവശ്യം.