
അടിമാലി: കമ്പിളികണ്ടത്ത് 12 വയസ്സുകാരൻ മകനെ മർദ്ദിച്ച പിതാവിനെ റിമാന്റ് ചെയ്തു. കുരുശുകുത്തി എറമ്പിൽ റോബിൻ (42) നെയാണ് വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്.റോബിന്റെ ശാരീരിക പീഡനത്തേതുടർന്ന് കർണ്ണാടക സ്വദേശിനിയായ ഭാര്യ വേർപിരിഞ്ഞ് കഴിയുകയായിരുന്നു. പിതാവ് റോബിനും മകനും കഴിഞ്ഞ രണ്ട് മാസമായി ഒന്നിച്ച് കഴിയുകയായിരുന്നു. റോബിന്റെ കാര്യങ്ങൾ മാതവിനെ അറിയിക്കുന്നു എന്നു പറഞ്ഞ് അസുഖ ബാധിതനായ 12 വയസ്സുകാരനെ പിതാവ് നിരന്തരം ദേഹോപദ്രവം ഏൽപിച്ചതിനെ തുടർന്ന് കഴിഞ്ഞ 16 ന് ഇടുക്കി മെഡിക്കൽ കോളജിൽ കുട്ടിയെ പ്രവേശിപ്പിച്ചു. തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ അറിയച്ചതിനെ തുടർന്ന് റോബിനെ വെള്ളത്തൂവൽ സി.ഐ ഡി. കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പീരുമേട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.