ari

നെടുംകുന്നം: നാടൻ കുത്തരി വീണ്ടും വിപണിയിലെത്തിച്ച് നെടുംകുന്നത്തെ കർഷകർ. മുളയംവേലി, തെങ്ങുംപള്ളി, നാരകച്ചാൽ എന്നീ പാടങ്ങളിലെ നെല്ല് കുത്തിയാണ് വിപണിയിലെത്തിച്ചത്. തരിശുകിടന്ന പാടത്ത് മൂന്നു വർഷം മുൻപാണ് കർഷക കൂട്ടായ്മ നെൽക്കൃഷി ആരംഭിച്ചത്. ഇക്കുറി രണ്ട് ടണ്ണിലേറെ വിളവുണ്ടായി. വിപണനോദ്ഘാടനം ജില്ലാപഞ്ചായത്തംഗം ഹേമലത പ്രേംസാഗർ ബ്ലോക്കംഗം ലതാ ഉണ്ണിക്കൃഷ്ണന് കൈമാറി നിർവഹിച്ചു. പഞ്ചായത്തംഗം വീണ ബി.നായർ അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാപഞ്ചായത്തംഗം അജിത്ത് മുതിരമല, അഡ്വ.പി.സി മാത്യു, ജോസ് വഴിപ്ലാക്കൽ, കെ.ഡി സാബു, സി.ബി സദാശിവൻ, പി.ജെ ജോസഫ്, ജോസഫ് ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.