തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഓഫീസുകളും കളക്ടറേറ്റുകളും ഉൾപ്പെടുന്ന നൂറിലേറെ ഡിപ്പാർട്ട്മെന്റുകളിൽ ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കി ജനങ്ങൾക്ക് നൽകുന്ന സേവനത്തിന് വേഗം കൂട്ടിയതിന്റെ തുടർച്ചയായി പൊതുമരാമത്ത് വകുപ്പ് കടലാസ് രഹിത പ്രവർത്തനത്തിലേക്ക് മാറി. ഇന്നലെ ഹൈക്കോടതിലെ ആറു കോടതികളും പുതിയ സംവിധാനത്തിലേക്ക് മാറി.

പൊതുമരാമത്ത് ഓഫീസിലെത്തുന്ന പരാതിയോ അപേക്ഷയോ (തപാൽ)​ സ്‌കാൻ ചെയ്ത് കംപ്യൂട്ടറിൽ എന്റർ ചെയ്യും. ഫയൽ നീക്കങ്ങളെല്ലാം ഇ - ഓഫീസ് വഴിയായിരിക്കും. തിരക്ക് കാരണം ജീവനക്കാർക്ക് സമയം ലഭിക്കാതെ വന്നാലും വീട്ടിലിരിക്കുന്ന സമയത്തും ഫയലുകൾ പരിശോധിച്ച് ഡിജിറ്റൽ ഒപ്പോടുകൂടി തീർപ്പാക്കാനാകും.ഇന്നലെ പി.എം.ജിയിലുള്ള പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം ഓഫീസിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ചുവപ്പുനാടയിൽ കുരുങ്ങില്ല

 ഫയൽ നീക്കം സുതാര്യമാകും

 അടിയന്തര ഫയലുകളിൽ വേഗത്തിൽ തീരുമാനം  വിദൂര ജില്ലകളിലേക്ക്പോലും ഫയൽ നീക്കത്തിന് മിനിട്ടുകൾ മതി  ഫയൽ നീക്കം ഉന്നത ഉദ്യോഗസ്ഥർക്ക് നിരീക്ഷിക്കാം

 ഫയൽ ചുവപ്പ് നാടയിൽ കുരുങ്ങില്ല

 ജനങ്ങൾക്ക് വെബ്സൈറ്റി ഫയൽനില പരിശോധിക്കാം

........................................................

സമ്പൂർണമാറ്റത്തിന്

പൊതുവിതരണ വകുപ്പും

പൊതുവിതരണ വകുപ്പിന് കീഴിലുള്ള മുഴുവൻ ഓഫീസുകളും ഫെബ്രുവരി 15 മുതൽ പൂർണമായും ഇ-ഓഫീസ് സംവിധാനത്തിലാകുമെന്ന് മന്ത്രി ജി.ആർ. അനിൽ തിരുവനന്തപുരത്ത് അറിയിച്ചു. ഇതോടെ പൂർണമായും ഡിജിറ്റൈസ് ചെയ്യുന്ന വകുപ്പായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മാറും.

....................................................

ഹൈക്കോടതിയിലെ

6 കോടതികളിൽ

കടലാസ് രഹിത പ്രവർത്തനത്തിലേക്ക് ഹൈക്കോടതിയിലും തുടക്കമായി. 31 കോടതികളിൽ ചീഫ് ജസ്റ്റിസിന്റേതടക്കം ആറ് കോടതികളാണ് പുതിയ സംവിധാനം. കീഴ്ക്കോടതികളിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം അഡിഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയും കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും ഈ സംവിധാനത്തിലേക്ക് മാറി. ഇന്ത്യയിൽ പുതിയ സംവിധാനം നടപ്പാക്കുന്ന ആദ്യ കോടതിയെന്ന ഖ്യാതിയും കേരള ഹൈക്കോടതിക്കാണ്.

കേസുകെട്ട് വേണ്ട, ഉത്തരവ്

കമ്പ്യൂട്ടറിനോട് പറയും

# കേസുകെട്ടുകളുമായി അഭിഭാഷകർ കോടതിയിൽ വരേണ്ടതില്ല

#ഹർജിയടക്കം ഫയൽ ചെയ്ത രേഖകൾ അഭിഭാഷകരുടെയും ജഡ്ജിയുടെയും കമ്പ്യൂട്ടർ സ്‌ക്രീനിൽ തെളിയും.

# ടച്ച് സ്‌ക്രീനിൽതൊട്ട് ഏത് രേഖയും പരിശോധിച്ച് വാദം പറയാം.

#അഭിഭാഷകർ ഓൺലൈൻ വഴിയാണ് ഹാജരാകുന്നതെങ്കിൽ അതിനുള്ള സൗകര്യവുമുണ്ട്.

# കേസ് ഫയലുകളിൽ മാർക്ക് ചെയ്യാനാകും.

# കേസുകൾ ഫയൽ ചെയ്യുന്നതും പരിശോധിക്കുന്നതും ജഡ്ജി​മാർ ഉത്തരവി​ടുന്നതും ഇ-മോഡി​ലാണ്.

# ഉത്തരവുകൾ സ്റ്റാഫ് എഴുതിയെടുക്കേണ്ടതി​ല്ല. കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ അത് അക്ഷരങ്ങളാക്കും.

# വിധിപ്പകർപ്പുകൾ അതിവേഗം ലഭിക്കും.

...............................