afghanistan

കാബൂൾ: കർശന മദ്യ നിരോധന നയം നടപ്പിലാക്കി അഫ്ഗാനിസ്ഥാൻ സർക്കാർ. ഇതിന്റെ ഭാഗമായി അഫ്ഗാൻ രഹസ്യാന്വേഷണ ഏജൻസി 3000 ലിറ്റർ മദ്യം കാബൂൾ കനാലിലേക്ക് ഒഴുക്കി കളഞ്ഞതായി റിപ്പോർട്ട് .

ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജൻസ് (ജി ഡി ഐ) പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിലൂടെയാണ് അഫ്ഗാൻ തലസ്ഥാനത്ത് നടത്തിയ റെയ്ഡിന്റെ പൂർണ വിവരങ്ങൾ പുറത്തുവന്നത്. മദ്യം ഉണ്ടാക്കുന്നതിൽ നിന്നും വിതരണം ചെയ്യുന്നതിൽ നിന്നും മുസ്ലീങ്ങൾ വിട്ടുനിൽക്കണമെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഞായറാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു.

റെയ്ഡ് എപ്പോഴാണ് നടന്നത്, എത്ര അളവിൽ മദ്യം പിടിച്ചെടുത്തു എന്നിവയെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ റെയ്ഡുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായി. താലിബാൻ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്ത് നിരവധി റെയ്ഡുകൾ നടക്കുന്നതായും നിരോധിത ഉല്പന്നങ്ങൾ പിടിച്ചെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

د ا.ا.ا د استخباراتو لوی ریاست ځانګړې عملیاتي قطعې د یو لړ مؤثقو کشفي معلومات پر اساس د کابل ښار کارته چهار سیمه کې درې تنه شراب پلورونکي له شاوخوا درې زره لېتره شرابو/الکولو سره یو ځای ونیول.
نیول شوي شراب له منځه یوړل شول او شراب پلورونکي عدلي او قضايي ارګانونو ته وسپارل شول. pic.twitter.com/qD7D5ZIsuL

— د استخباراتو لوی ریاست-GDI (@GDI1415) January 1, 2022