
പാലക്കാട്: വാളയാറിലെ മോട്ടോർ വാഹന വകുപ്പിന്റെ ഇൻ ചെക് പോസ്റ്റിൽ വിജിലൻസ് പരിശോധന. ഉദ്യോഗസ്ഥർ ശേഖരിച്ച് ഏജന്റിന് കൈമാറിയ 67000 രൂപ വിജിലൻസ് പിടികൂടി. പണം കൈമാറുന്നതിനിടെ വിജിലൻസ് സംഘത്തിന്റെ സാന്നിദ്ധ്യം മനസിലാക്കി എ.എം.വി.ഐ സമീപത്തെ കാട്ടിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി. അഞ്ച് പേരായിരുന്നു ചെക്ക് പോസ്റ്റിൽ ഉണ്ടായിരുന്നത്. ഇവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ജോർജ്, പ്രവീൺ, അനീഷ്, കൃഷ്ണകുമാർ എന്നിവരാണ് മറ്റ് നാലുപേർ. ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്താനായി പണത്തിനൊപ്പം പച്ചക്കറികളും പഴവർഗങ്ങളും ഡ്രൈവർമാർ ചെക്പോസ്റ്റിലെത്തിക്കുന്നതായും വിജിലൻസ് കണ്ടെത്തി.