kappa

കോട്ടയം: ജില്ലയിൽ 2019-2021 കാലയളവിൽ 26 പേർക്കെതിരെ പേരെ കാപ്പ ചുമത്തി നാടുകടത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, ആയുധ നിയമത്തിലെയും, എൻ.ഡി.പി.എസ് നിയമത്തിലെയും, എക്‌സപ്ലോസീവ് നിയമത്തിലെയും മറ്റും വിവിധ വകുപ്പുകൾ പ്രകാരമുള്ള ഗുരുതര സ്വാഭാവമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു പൊതുജനങ്ങൾക്കിടയിൽ ഭീതി പടർത്തി നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്ന ജില്ലയിൽ നിന്നുള്ള ക്രിമിനലുകളായ അലോട്ടി എന്നു വിളിക്കുന്ന ജെയിസ് മോൻ, വിനീത് സഞ്ജയൻ, അച്ചു സന്തോഷ്, ലുതീഷ് (പുൽച്ചാടി) ബിജു കുര്യാക്കോസ്, വിഷ്ണു പ്രശാന്ത്, മോനുരാജ് പ്രേം എന്നിവർ ഉൾപ്പെടെ 25 ഓളം പേരെ ജയിലിൽ അടച്ചിട്ടുള്ളതും, രാജേഷ് (കവല രാജേഷ്), ബിബിൻ ബാബു, സജേഷ് (കുഞ്ഞാവ), സബീർ ( അദ്വാനി), ശ്രീകാന്ത് (കാന്ത് ), ലുതീഷ് (പുൽച്ചാടി), മോനുരാജ് പ്രേം, പ്രദീപ് (പാണ്ടൻ പ്രദീപ്), കെൻസ് സാബു, ജോമോൻ ജോസ് എന്നിവർ ഉൾപ്പെടെ 26 ഓളം പേരെ ആറു മാസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിലേക്ക് ജില്ലയിൽ നിന്നും പുറത്താക്കി.
പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് വിഘ്‌നം വരുത്തുന്ന രീതിയിൽ തുടർച്ചയായി ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്ന കുറ്റവാളികൾ, നിരോധിത മയക്കുമരുന്നു വസ്തുക്കൾ കച്ചവടം നടത്തുന്ന മയക്കുമരുന്നു കുറ്റവാളികൾ, മണ്ണ്, മണൽ മാഫിയാക്കാർ തുടങ്ങിയ സമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നവരെ കണ്ടെത്തി അവർക്കെതിരെ കാപ്പാ പ്രകാരം നടപടി സ്വീകരിക്കുന്നതിന് കോട്ടയം, എറണാകുളം റൂറൽ, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എറണാകുളം റേഞ്ചിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഗുണ്ടാ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് കാപ്പ നിയമ പ്രകാരമുള്ള നടപടികൾ ശക്തമായി തുടരുമെന്നും എറണാകുളം റേഞ്ച് ഡി. ഐ. ജി നീരജ് കുമാർ ഗുപ്ത അറിയിച്ചു.

ജില്ലയിൽ കാപ്പാ നടപടികൾക്ക് വിധേയരായ പ്രധാന ക്രിമിനലുകൾ