
ന്യൂഡൽഹി: നീറ്റ് പിജി കൗൺസലിംഗിന് സുപ്രീംകോടതിയുടെ അനുമതി. നിലവിലെ മാനദണ്ഡപ്രകാരമായിരിക്കും ഈ വർഷത്തെ പ്രവേശനം. പ്രവേശനത്തിന് മുന്നാക്ക സംവരണം ഈവർഷത്തേക്ക് നടപ്പാക്കാൻ സുപ്രീംകോടതി അനുമതി നൽകി. ഒ ബി സി സംവരണവും കോടതി ശരിവച്ചു. അതേസമയം, മുന്നാക്ക സംവരണത്തിന്റെ ഭരണഘടനാ സാധുത കോടതി വിശദമായി പരിശോധിക്കും.എട്ടുലക്ഷം വരുമാന പരിധി തുടരുമെന്നും കോടതി വ്യക്തമാക്കി.
മുന്നാക്ക സംവരണ കേസ് മാർച്ച് മൂന്നിന് വിശദമായി വാദം കേൾക്കും. മുന്നാക്ക സംവരണത്തിനുള്ള വാർഷിക വരുമാന പരധിയിൽ ഈ വർഷം മാറ്റം നടപ്പാക്കില്ലെന്ന കേന്ദ്രസർക്കാരിന്റെ തീരുമാനത്തിൽ രണ്ട്ദിവസമായി കോടതി വിശദവാദം കേട്ടിരുന്നു. അതിനുശേഷമാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യ താത്പര്യം കണക്കിലെടുത്ത് നീറ്റ് പിജി കൗൺസലിംഗ് എത്രയും വേഗം തുരങ്ങേണ്ടതുണ്ടെന്ന് കാേടതി നേരത്തേ വ്യക്തമാക്കിയിരുന്നു.