crime

കട്ടപ്പന :സബ് രജിസ്ട്രാർ ഓഫീസിൽ വിജിലെൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തി.49,920 രൂപയാണ് വിജിലൻസ് പിടികൂടിയത്. ഐ ടി ഐ ജംഗ്ഷനിലെ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസിൽ കൈക്കൂലി വാങ്ങുന്നുണ്ടെന്ന പരാതി ഉയർന്നതിനെ തുടർന്നായിരുന്നു വിജിലൻസ് കോട്ടയം എസ്.പി വി. ജി വിനോദിന്റെ നിർദ്ദേശപ്രകാരം സർക്കിൾ ഇൻസ്‌പെക്ടർ അടങ്ങുന്ന സംഘം ഓഫീസിലെത്തിയത്.സബ് രജിസ്ട്രാറുടെ ഓഫീസ് മുറിക്കുള്ളിലെ മേശയ്ക്കുള്ളിൽ നിന്നും 43450 രൂപയും സീനിയർ ക്ലർക്കിന്റെ മേശയിൽ നിന്ന് 3470 രൂപയും റെക്കോഡ് റൂമിലെ ഫയലുകൾക്കിടയിൽ നിന്ന് 3000 രൂപയുമാണ് പിടിച്ചെടുത്തത്.പണത്തിന്റെ ഉറവിടം ഉദ്യോഗസ്ഥരോട് ചോദിച്ചെങ്കിലും വ്യക്തതയില്ലെന്ന് വിജിലിൻസ് പറഞ്ഞു.കൈക്കൂലിയായി വാങ്ങിയ പണമണോയെന്ന് സംഘം അന്വേഷിക്കും. ബുധനാഴ്ച്ച വൈകിട്ട് നാല് മണിക്ക് ആരംഭിച്ച പരിശോധന രാത്രി ഒൻപത് വരെ നീണ്ടു. കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സാഹചര്യത്തിൽ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറും. ഇതിന് ശേഷമായിരിക്കും തുടരന്വേഷണം.വിജിലൻസ് ഇൻസ്‌പെക്ടർമാരായ സജു എസ് ദാസ്, ജയകുമാർ, സബ് ഇൻസ്‌പെക്ർതോമസ് സ്റ്റാൻലി,എഎസ്‌ഐ റ്റിജു തോമസ് മറ്റ് ഉദ്യോഗസ്ഥരായ അരുൺചന്ത്, സൂരജ്, സുരേഷ്,രാഹുൽ രവി ,വനിതാ ഉദ്യോഗസ്ഥ രഞ്ജിനി എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.